Latest NewsKeralaNews

അറബിക്കടലിൽ ‘ടൗട്ടെ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു ; 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും

തിരുവനന്തപുരം : അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Read Also : ഹമാസിന്റെ ഭൂഗർഭ ഒളിസങ്കേതങ്ങളും വ്യോമാക്രമണത്തിൽ തകർത്ത് ഇസ്രായേൽ ; ഗാസയിൽ നിന്ന് പലായനം തുടങ്ങി

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായി. തീരദേശ മേഖലകളായി എറിയാട്, ചാവക്കാട്, കൈപ്പ മംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. 105 പേരെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ചേർപ്പിൽ കനത്ത മഴയിൽ വീട് തകർന്നു. ആയിരത്തോളം വീടുകൾ വാസയോഗ്യമല്ലാതായി.

കൊല്ലത്ത് അർധരാത്രിയോളം മഴയുണ്ടായിരുന്നു. പിന്നീട് മഴ കുറഞ്ഞു. കാറ്റിൻ്റെ ശക്തിയും കുറഞ്ഞു. ആലപ്പുഴ ജില്ലയിലും പുലർച്ചവരെ മഴയുണ്ടായിരുന്നു. ശക്തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു.

കോട്ടയത്ത് രാത്രി മുഴുവൻ ശക്തമായ മഴ പെയ്തു.മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. പടിഞ്ഞാറൻ മേഖലയിലേക്ക് കൂടുതൽ വെള്ളമെത്തുന്ന സ്ഥിതിയാണ്.

കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകാണ്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button