Latest NewsNewsInternational

ഇസ്രയേലിന്റെ തിരിച്ചടിയിൽ വിറച്ച് ഹമാസ്, അൽ ജസീറയുടെ ഓഫീസ് തകർത്ത് ഇസ്രയേൽ സേന

ഇസ്രയേൽ–പലസ്തീൻ സംഘർഷം 5–ആം ദിവസവും അയവില്ലാതെ തുടരുകയാണ്. ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ പലസ്തീനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ അൽ ജസീറ തകർന്നു. അൽ ജസീറ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സേനയുടെ ആക്രമണത്തിൽ ഓഫീസ് കെട്ടിടം തകർന്നതാണ് അൽ ഖലോത് വ്യക്തമാക്കി. ഓഫീസിൽ നിന്നും അവശ്യമായ വസ്തുക്കൾ ബന്ധപ്പെട്ടർ ശേഖരിച്ചു. ക്യാമറ അടക്കമുള്ള വസ്തുക്കൾ ഇവർ സ്ഥലത്ത് നിന്നും മാറ്റി.

Also Read:ദേശീയ രാഷ്ട്രീയത്തിലേക്കില്ല, കേരളത്തിൽ തന്നെ പ്രവർത്തിക്കും: നിലപാട് അറിയിച്ച് ചെന്നിത്തല

രാത്രിയിലെ വ്യോമാക്രമണങ്ങൾക്കു പിന്നാലെ ഇസ്രയേൽ സേന പീരങ്കീയാക്രമണവും ശക്തിമാക്കിയതോടെ പലസ്തീനിലെ ജനങ്ങൾ സ്ഥലത്ത് നിന്നും പാലായനം ചെയ്തു തുടങ്ങിയതായി റിപ്പോർട്ട്. ഗാസ മുനമ്പിന്റെ നിയന്ത്രണമുള്ള ഹമാസിനെതിരെ ഇസ്രയേൽ കരയാക്രമണം തുടങ്ങിയേക്കുമെന്നാണ് സൂചന. വ്യോമാക്രമണത്തിൽ ഹമാസിനെ തകർക്കാൻ ഇസ്രയെലിനു സാധിച്ചു. ഹമാസ് തുടങ്ങി വെച്ച പോരാട്ടത്തിൽ ശക്തമായ തിരിച്ചടിയാണ് ഇസ്രയേൽ നടത്തുന്നത്.

അതിർത്തിയിൽ ഇസ്രയേൽ 9,000 സൈനികരെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ഹമാസ് ഇതിനകം ഇസ്രയേലിലേക്ക് 2,500 റോക്കറ്റുകൾ അയച്ചു. ഇതിൽ പലതും വന്നു പതിച്ചത് പലസ്തീനിൽ തന്നെയാണ്. ഇസ്രയേൽ സൈന്യം ഗാസയിൽ 600 വ്യോമാക്രമണങ്ങൾ നടത്തി. ഇസ്രയേലിൽ 7 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ആറുവയസ്സുകാരനും ഒരു സൈനികനും ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button