KeralaLatest NewsNews

കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്നാണ് വിദഗ്ധരുടെ അനുമാനം; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്ന അനുമാനത്തിലാണ് വിദഗ്ധരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ജനങ്ങൾ ജാഗ്രത കൈവെടിയരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാനായി സംസ്ഥാനത്ത് കർക്കശമായ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് തുടരുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ വളരെ വിജയകരമായ രീതിയിലാണ് ലോക്ക് ഡൗൺ നടപ്പാക്കി വരുന്നത്. ജനങ്ങൾ പൂർണ സഹകരണത്തിലാണെന്നും വളരെ കുറച്ചു പേർ മാത്രമാണ് നിരത്തിലിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കോവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് ആരംഭിക്കും; കേരളം മൂന്ന് കോടി വാക്‌സിൻ വാങ്ങുമെന്ന് മുഖ്യമന്ത്രി

കോവിഡ് ബാധിതരും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരും വീടിനുള്ളിൽ കഴിയുകയാണെന്ന് ഉറപ്പാക്കാനായി. ജില്ലകളിൽ മോട്ടോർ സൈക്കിൾ പട്രോളിങ് വരെ ഉപയോഗിച്ച് ഇതുമായി ബന്ധപ്പെട്ടുള്ള നിരന്തര നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിൽ ഉൾപ്പെടെ കർശന പരിശോധനയാണ് നടക്കുന്നത്. സംസ്ഥാനത്തെ രോഗവ്യാപനത്തിന്റെ കാര്യത്തിൽ അൽപം ശുഭകരമായ കാര്യങ്ങൾ കാണാൻ സാധിക്കുന്നുണ്ട്.

മെയ് ഒന്നുമുതൽ എട്ടുവരെ ഒരു ദിവസം ശരാശരി 37,144 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിൽ അത് 35,919 ആയി കുറഞ്ഞിട്ടുണ്ട്. ആ ഘട്ടത്തിൽ എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ടയിൽ രോഗവ്യാപന നില സ്ഥായിയായി തുടരുകയാണ്. എന്നാൽ കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നതായാണ് കാണുന്നത്. കൊല്ലം ജില്ലയിൽ 23 ശതമാനം വർധനയാണ് കാണുന്നത്. എന്നാൽ സംസ്ഥാനത്ത് പൊതുവിൽ ആക്ടീവ് കേസുകളിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇത് വളരെ ആശ്വാസകരമായ കാര്യമാണ്.

Read Also: രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

4,45,000 വരെ എത്തിയ ആക്ടീവ് കേസുകൾ 3,62,315 ആയി കുറഞ്ഞിരിക്കുകയാണ്. ലോക്ക് ഡൗണിന് മുൻപ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളുടെയും രാത്രികാല കർഫ്യൂവിന്റെയും പൊതുവേയുള്ള ജാഗ്രതയുടെയും ഗുണഫലമാണ് ഇതെന്നാണ് വിലയിരുത്തൽ. ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം ആ ദിവസത്തിന് ഒന്നു മുതൽ ഒന്നര ആഴ്ച വരെ മുൻപു ബാധിച്ചതിനാൽ ലോക്ഡൗൺ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളിലെ അറിയാനാകൂവെന്നും ഇപ്പോൾ കാണുന്ന ഈ മാറ്റം ലോക്ക് ഡൗൺ ഗുണകരമായി മാറിയേക്കാമെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മന്ത്രിസ്ഥാനം രണ്ടര വര്‍ഷം മാത്രം, വകുപ്പ് പഠിച്ചുവരുമ്പോൾ സമയം തീരും; കടുത്ത അതൃപ്തിയിൽ കെ.ബി. ഗണേശ് കുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button