Latest NewsKeralaNews

കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞത്ത് കനത്ത നാശം; പുലിമുട്ട് തകര്‍ന്നു

175 മീറ്റര്‍ നീളമുള്ള പുലിമുട്ടാണ് കടലെടുത്തത്

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞത്ത് കനത്ത നാശനഷ്ടം. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന പുലിമുട്ട് ഒലിച്ചുപോയി. 175 മീറ്റര്‍ നീളമുള്ള പുലിമുട്ടാണ് കടലെടുത്തത്.

Also Read: കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്നാണ് വിദഗ്ധരുടെ അനുമാനം; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പണിയുടെ ഭാഗമായി സ്ഥാപിച്ച പുലിമുട്ടിന്റെ കല്ലുകളാണ് ഒലിച്ചുപോയത്. കാലാവസ്ഥ അനുകൂലമായ ശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ മള്‍ട്ടി ബീം ബെതിമെട്രിക് സര്‍വ്വേയിലൂടെ കൃത്യമായ നാശനഷ്ടത്തിന്റെ കണക്കെടുക്കും.

പുലിമുട്ട് ഒലിച്ചുപോയതോടെ തുറമുഖ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അനിശ്ചതത്വത്തിലായിരിക്കുകയാണ്. ഒഴുകിപ്പോയതില്‍ ചില കല്ലുകള്‍ കണ്ടെത്താന്‍ ആയേക്കുമെന്നും അവ വീണ്ടും ഉപയോഗിക്കാനാകുമെന്നുമാണ് തുറമുഖം അധികൃതരുടെ വിലയിരുത്തല്‍. ഇതുവരെ ആകെ 850 മീറ്റര്‍ നീളത്തിലായിരുന്നു പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായിരുന്നത്. ഇവിടെ ഇപ്പോഴും ശക്തമായ തിരയടിക്കുകയാണ്. കഴിഞ്ഞ ഓഖിയിലും പുലിമുട്ടുകള്‍ ഒഴുകിപ്പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button