Latest NewsNewsIndia

കോണ്‍ഗ്രസ് എം എല്‍ എയുടെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഭോപാല്‍ : മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം എല്‍ എയും മുന്‍ മന്ത്രിയുമായ ഉമാങ് സിങ്കാറിന്റെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എയുടെ സുഹൃത്തും ഹരിയാന അംബാല സ്വദേശിയുമായ 38-കാരിയെയാണ് അദ്ദേഹത്തിന്റെ ഭോപാല്‍ ഷാഹ്പുരയിലെ ബംഗ്ലാവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Read Also : എകെജി സെന്ററിൽ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിനെതിരെ ഡിജിപിക്ക് പരാതി 

അതേസമയം സംഭവം ആത്മഹത്യയാണെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവസമയത്ത് എം എല്‍ എ സ്ഥലത്തുണ്ടായിരുന്നില്ല. സിങ്കാറിന്റെ ജീവിതത്തില്‍ ഒരിടം കണ്ടെത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അത് സംഭവിച്ചില്ലെന്നുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അതിനാല്‍ താന്‍ സ്വയം മരിക്കുകയാണെന്നും ആര്‍ക്കും ഇതില്‍ പങ്കില്ലെന്നും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, ഇത് ഏറെ ഹൃദയഭേദകമായ സംഭവമായെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.

‘കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ മണ്ഡലത്തില്‍ ഇല്ല. അവള്‍ എന്റെ നല്ല സുഹൃത്തായിരുന്നു. അവള്‍ മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി പൊലീസാണ് പറഞ്ഞത്. ഇക്കാര്യം ഞാന്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ അവള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമായിരുന്നു’- ഉമാങ് സിങ്കാര്‍ പറഞ്ഞു.

അംബാല സ്വദേശിയായ യുവതി കഴിഞ്ഞ ഒരു വര്‍ഷമായി സിങ്കാറിന്റെ വീട്ടില്‍ വരാറുണ്ടെന്ന് പൊലീസും അറിയിച്ചു. കഴിഞ്ഞ 30 ദിവസമായി യുവതി സിങ്കാറിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസമായി സിങ്കാറും ഭോപാലില്‍ ഉണ്ടായിരുന്നില്ല. ബംഗ്ലാവിലെ ജോലിക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും സിങ്കാറിന്റെ ബന്ധുവുമാണ് ഞായറാഴ്ച വൈകുന്നേരം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button