KeralaLatest NewsNews

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നിന്നും പോലും ഭൂരിപക്ഷം ലഭിച്ചില്ല; സംഘടനയ്ക്കെതിരെ ധര്‍മജന്‍

ബാലുശ്ശേരി : ഇത്രയും വര്‍ധിച്ച വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയിൽ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളില്‍ നിന്നുപോലും ഭൂരിപക്ഷം കിട്ടാത്തത് സംഘടനാപരമായ വീഴ്ചയാണെന്നും ഇതിനെതിരെ കെ.പി.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയപരമായ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. യുഡിഎഫ് ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളുണ്ടായിട്ടും ഒന്നില്‍ മാത്രമാണ് നേരിയ ഭൂരിപക്ഷം കിട്ടിയത്. യുഡിഎഫ് ഭരിക്കുന്ന ഉണ്ണികുളത്ത് 1494 വോട്ടിന്റെയും അത്തോളിയില്‍ 2186 വോട്ടിന്റെയും ഭൂരിപക്ഷം എല്‍ഡിഎഫിനായിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്തില്‍ മാത്രമാണ് 742 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത്. കനത്ത പരാജയത്തിനു കാരണമായി സംഘടനപരമായ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്നുംഅത് കെ.പി.സി.സി പ്രസിഡന്‍റിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button