KeralaLatest NewsNews

സത്യപ്രതിജ്ഞയ്ക്കായി ഒരുക്കിയ പന്തല്‍ പൊളിക്കരുതെന്ന് ഡോ.എസ്.എസ് ലാല്‍; കാരണം ഇതാണ്

'പന്തല്‍ കോവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണം'

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി  തയ്യാറായക്കിയ പന്തല്‍ പൊളിക്കരുതെന്ന് കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന ഡോ.എസ്.എസ്.ലാല്‍. ഈ പന്തല്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് എസ്.എസ് ലാലിന്റെ പ്രതികരണം.

Also Read: ലോക്ക് ഡൗണിൽ പച്ചക്കറി നൽകി; മൈസൂരിവിലെ കർഷകർക്ക് പിണറായി സർക്കാർ നൽകാനുള്ളത് ലക്ഷങ്ങൾ; ആയിരക്കണക്കിന് കർഷകർ ദുരിതത്തിൽ

സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എണ്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് അറിയുന്നതെന്ന് എസ്.എസ് ലാല്‍ പറഞ്ഞു. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തലാണിത്. സ്‌റ്റേഡിയത്തില്‍ തത്ക്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഈ പന്തല്‍ തത്ക്കാലം പൊളിച്ചു കളയരുതെന്നും ഈ പന്തല്‍ കോവിഡ് വാക്‌സിനേഷനായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൃദ്ധരുള്‍പ്പെടെ തിക്കിത്തിരക്കിയാണ് വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലര്‍ക്കും രോഗം കിട്ടാന്‍ കാരണമായിക്കാണും. പന്തല്‍ വാക്‌സിനേഷന് നല്‍കിയാല്‍ വാക്‌സിന്‍ ചലഞ്ചിനായി സര്‍ക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാമെന്നും എസ്.എസ് ലാല്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button