Latest NewsNewsIndia

1996ലെ വി.എസ് അച്യുതാനന്ദനെ മമത ബാനര്‍ജി മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി

'1996ല്‍ എല്‍ഡിഎഫ് വിജയിച്ചെങ്കിലും വി.എസ് അച്യുതാനന്ദന്‍ പരാജയപ്പെട്ടു'

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമത വി.എസ് അച്യുതാനന്ദനെ മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി പറഞ്ഞു. മമത ബാനര്‍ജി ഭവാനിപൂരില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സുവേന്ദുവിന്റെ പ്രതികരണം.

Also Read: ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു; രാജ്യത്ത് 7000 പേരുടെ ജീവൻ കവർന്നെന്ന് എയിംസ് മേധാവി

ധാര്‍മികമായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ മമതയ്ക്ക് അര്‍ഹതയില്ലെന്ന് സുവേന്ദു വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിജയിച്ചെങ്കിലും നന്ദിഗ്രാമില്‍ മമത പരാജയപ്പെട്ടു. 1996ല്‍ കേരളത്തില്‍ എല്‍ഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ പരാജയപ്പെട്ടു. പക്ഷേ അദ്ദേഹം മുഖ്യമന്ത്രി പദം ഏറ്റെടുത്തില്ല. മമത ഇത് മാതൃകയാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ നിയമസഭയില്‍ അംഗത്വമില്ലാതെയാണ് മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത്. അതിനാല്‍ നിയമപ്രകാരം മമത ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കേണ്ടതുണ്ട്. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ തോല്‍പ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിന്റെ തിളക്കം കുറച്ചത് സുവേന്ദു അധികാരിയായിരുന്നു. സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമില്‍ മത്സരിക്കാന്‍ എത്തിയെങ്കിലും മമത പരാജയപ്പെട്ടു. 1956 വോട്ടുകള്‍ക്കായിരുന്നു സുവേന്ദുവിന്റെ വിജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button