COVID 19KeralaCinemaMollywoodLatest NewsIndiaNewsEntertainment

ലഹരിയും ലൈംഗികതയും മത ഭീകരരെ സൃഷ്ടിക്കുന്നു, കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് ജിഹാദികളുടെ സ്വൈര്യവിഹാരം; അലി അക്ബർ

കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് ഇപ്പോൾ ജിഹാദികളുടെ സ്വൈര്യവിഹാരം, ബംഗാളിലെ ഹൈന്ദവനെ മൂന്ന് കഷണമാക്കി മുറിക്കുന്നത് കാണില്ല, കാശ്മീരിൽ നിന്നും തുരത്തിയോടിക്കപ്പെട്ട കാശ്മീരികളെ കാണില്ല; അലി അക്ബർ

ലക്ഷദ്വീപ് വിഷയത്തിൽ ഉരുത്തിരിഞ്ഞ വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് ഇപ്പോൾ ജിഹാദികളുടെ സ്വൈര്യവിഹാരമെന്ന ആരോപണമാണ് അലി അക്ബർ ഉന്നയിക്കുന്നത്. ഇത്തരക്കാർ കുഞ്ഞുങ്ങളെ മുൻപിൽ നിറുത്തിയുള്ള ഹമാസിന്റെ മനുഷ്യാവകാശ ലംഘനമോ ബംഗാളിലെ ഹൈന്ദവനെ മൂന്ന് കഷണമാക്കി മുറിക്കുന്നതോ കാണില്ല, പകരം കത്വയും, പൗരത്വ നിയമവും, ഗോവധ നിരോധനവുമൊക്കെയാണ് കാണുകയെന്ന് അലി അക്ബർ പരിഹസിക്കുന്നു. അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജിഹാദികൾക്ക് സമൂഹത്തിൽ ഉന്നത ശ്രേണിയിലുള്ളവരെ വീഴ്ത്താൻ പലമാർഗ്ഗങ്ങളുണ്ട്,അഥവാ ട്രാപ്പുകളുണ്ട്,പണം, സ്ത്രീ, ലഹരി, അധികാരം, പ്രണയം,ഇതിലേതിലാണ് ഇരകൾ വീഴുന്നതെന്നും, അടിമകളാവുന്നതെന്നും നമുക്കൂഹിക്കാൻ പ്രയാസമാണ് സെലിബ്രേറ്റി മുതൽ മറ്റുമതങ്ങളുടെ മേധാവികളെ വരെ ഇവർ ട്രാപ്പിലാക്കും, അങ്ങിനെ ഇവരുടെ വലയിൽ വീണാൽ രക്ഷപ്പെടുക എന്നത് നടക്കാത്ത കാര്യമാണ്, പ്രശസ്ത കവിയത്രി തന്നെ ഉദാഹരണം,എനിക്കത്ഭുതം തോന്നിയിട്ടുണ്ട് മതങ്ങളെ എക്കാലവും എതിർത്തിട്ടുള്ള തീവ്ര കമ്യൂണിസ്റ്റുകൾ പോലും ജിഹാദികൾക്ക് വേണ്ടി പോരാടുന്നത് കണ്ടിട്ട്, ചിലരെ നിരീക്ഷിച്ചപ്പോൾ ലഹരിയുമായി തെരുവോരത്ത് വേണമെങ്കിലും കാമപൂർത്തി ആവാം എന്നട്ടഹസിക്കുന്നവരുടെ സാന്നിധ്യം ഇവർക്ക് ചുറ്റും കാണാനിടയായിട്ടുമുണ്ട്.

സിനിമയിലും ന്യൂജൻ എന്നും പറഞ്ഞു ലഹരിയിൽ മുങ്ങി,നമ്മൾ രഹസ്യമായി പറയുന്നതും സ്വകാര്യമായി അനുഭവിക്കുന്നതുമെല്ലാം പരസ്യമായി പറയാം, അനുഭവിപ്പിക്കാം എന്ന തരത്തിലുള്ള ചുംബന സമര മങ്കമാരും, മങ്കികളും ചേർന്നുള്ള കൂട്ടായ്മയാണ് പതിയെ ഹൈന്ദവ ആചാര ലംഘനത്തിലേക്കും, ന്യുനപക്ഷ പ്രീണത്തിലേക്കും വഴിമാറിയതെന്ന് നാം ആലോചിക്കണം, ഇവിടെ ലഹരി, പണം, സെക്സ് ഒക്കെ കൂടിച്ചേർന്നുള്ള ആരാജകത്വത്തിൽ നിന്നാണ് സങ്കുചിത മത പ്രീണത്തിലേക്ക് വഴുതി മാറിയത് , ഈ അവസ്ഥ ഭരണകൂടനിലനിൽപ്പിനായി ഇടതുപക്ഷം കൃത്യമായി ഉപയോഗിക്കയും ചെയ്തു, സിറിയയിലും, പാക്കിസ്ഥാനിലും തുടങ്ങി,ലോകം മുഴുവൻ മത ഭീകരരെ സൃഷ്ടിക്കുന്നതിൽ ലഹരിക്കും, പണത്തിനും ലൈംഗികതയ്ക്കുമുള്ള പങ്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ..
ഇത്തരക്കാർ കുഞ്ഞുങ്ങളെ മുൻപിൽ നിറുത്തിയുള്ള ഹമാസിന്റെ മനുഷ്യാവകാശ ലംഘനം കാണില്ല, ബംഗാളിലെ ഹൈന്ദവനെ മൂന്ന് കഷണമാക്കി മുറിക്കുന്നത് കാണില്ല,കാശ്മീരിൽ നിന്നും തുരത്തിയോടിക്കപ്പെട്ട കാശ്മീരികളെ കാണില്ല,ജോസഫിന്റെ കൈവെട്ടിയത് കാണില്ല, അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ കുഞ്ഞുങ്ങൾ ചിതറിത്തെറിച്ചതും കാണില്ല, പകരം കത്വയും,പൗരത്വ നിയമവും,ഗോവധ നിരോധനവും,കാശ്മീരിലെ,ലക്ഷംദീപിലെ കേന്ദ്ര ഇടപെടലും കാണും… ദീപിൽ വന്ന ലഹരി, ആയുധം ഇതിനെക്കുറിച്ചൊന്നും കമാന്നു മിണ്ടില്ല (അതൊക്ക ഇവർക്ക്‌ വേണ്ടിയുള്ളതാണല്ലോ )?ഇടതു സാംസ്കാരിക നായകരും ഇവരുടെ വലയിൽ തന്നെ, തുമ്പുണ്ടെങ്കിലും തുമ്പില്ല എന്ന് നടിക്കുന്നവർ.

അവരുടെ ഭാഷയിൽ എല്ലാം കാവി ഭീകരത. ഏറ്റവും വലിയ ഭീകരൻ മോദി ഭീകര സംഘടന RSS… ഇത് പ്രചരിപ്പിക്കാൻ ജിഹാദികളുടെ അച്ചാരം വാങ്ങിയ മാധ്യമങ്ങൾ മത്സരിക്കുന്നു… RSS ഇസ്‌ലാമിന്റെ ശത്രുവാണെന്നും (RSS ലും ധാരാളം മുസ്ലിങ്ങളുണ്ടെന്ന് പാവം മുസ്‌ളീങ്ങൾക്കറിയില്ല ) ഉത്തരേന്ത്യയിൽ ഏതെങ്കിലും സന്യാസി കീഴ്‌വായു വിട്ടാൽ അയ്യോ ബോംബിട്ടേ എന്നും വെണ്ടയ്ക്ക നിരത്തുന്നവർ ഹൈന്ദവ അടയാളങ്ങളെ തകർക്കുന്നതിനും, സംസ്കാരത്തെ തകർക്കുന്നതിനും കൂട്ടുനിൽക്കുന്നു.
കേരളത്തിലെ മിക്ക മാധ്യമങ്ങളും ഇപ്പോൾ ജിഹാദി പ്രചാരകരാണ്, കേരളം, കർണ്ണാടക, തമിഴ്നാട് മത ഭീകരുടെ ഹബ്ബായി മാറിയിരിക്കുന്നു, isis ലേക്ക്ഒഴുകിയവരുടെ കണക്ക് നമ്മുടെ പോലീസിന്റെ കയ്യിലില്ലെങ്കിലും ഐക്യരാഷ്ട്ര സഭയുടെ കൈവശമുണ്ട്..
പെരുച്ചാഴികളെ പോലെ അവർ നമ്മുടെ മണ്ണിലും മാളങ്ങളുണ്ടാക്കിയിരിക്കുന്നു. കമ്യുണിസ്റ്റുകൾ വോട്ടിനുവേണ്ടി
അവർക്ക് പരിരക്ഷ കൊടുക്കുന്നത് കൊണ്ടു തന്നെ കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് ഇപ്പോൾ ജിഹാദികളുടെ സ്വൈര്യവിഹാരം. ഇത് നമ്മുടെ ഉറക്കം കെടുത്താൻ പോവുന്നതേയുള്ളു… പറഞ്ഞത് വിഴുങ്ങി ദീപിനെ രക്ഷിക്കാൻ കരയുന്ന സിൽമാ സ്റ്റാറുകൾ ഏത് ട്രാപ്പിലാണ് കുടുങ്ങി ശ്വാസം മുട്ടുന്നതെന്ന് നുമ്മക്കറിയില്ലല്ലോ, എന്തായാലും വലിയ ഏതോ കെണിയിലാണെന്ന് സംശയം വേണ്ട…

അതല്ലെങ്കിൽ സ്വന്തം കരിയർ കളഞ്ഞു ഇങ്ങിനെ പ്രവർത്തിക്കില്ലല്ലോ? ഒരു തരം ആടുജീവിതം തന്നെ, അറബി മുതലാളി പറയുന്നത് കേട്ട് അടിമയായി കഴിയേണ്ടവർ, ആട് ജീവിതം, മരുഭൂമിയിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്. പണ്ടു കാനന ചോലയിലേക്ക് ആട് മേയ്ക്കാൻ വിളിച്ച കവി ഇന്നപ്രസക്തം, ആടുകളുമായി മരുഭൂമി മാടിവിളിക്കിന്നു… വരൂ മേയ്ക്കാൻ വരൂ…
ആട്ടിടയന്മാരുടെ അടുത്ത കുത്തിപ്പൊക്കൽ എന്താണാവോ… കാത്തിരിക്കാം.. ദീപുകാർക്കില്ലാത്ത വ്യഥ.. അൽ സിനിമക്കാരിൽ തുടങ്ങി അൽ സഖാവും, അൽ രാഹുൽ ഗാന്ധിയും ഏറ്റെടുക്കുമ്പോൾ മീശവടിച്ചു താടി വളർത്തുന്നവർക്ക്‌ ആഘോഷരാവുകൾ…
അവരുടെ കയ്യിലെ ചരടുകൾക്കനുസരിച്ച് ചലിക്കുന്നവർ കുരുതി കൊടുക്കുന്നത് ഭാരതത്തിന്റെ അഖണ്ഡതയെയാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button