COVID 19Latest NewsNewsIndiaCrime

മകളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് യുവാക്കൾ

കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

ധുദരായ്: കൊവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. അസമിലെ ചരൈഡിയോ ജില്ലയിലാണ് സംഭവം. കൊവിഡ് ഫലം നെഗറ്റിവായതിനെ തുട‍ർന്ന് ആഴ് വയസുകാരിയായ മകളോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്.

അസമിലെ ബോർഹത്ത് നാഗമാതി പ്രദേശത്തെ തേയിലത്തോട്ട തൊഴിലാളി കുടുംബത്തിലെ യുവതിയാണ് പീഡനത്തിനിരയായത്. കോവിഡ് പോസിറ്റീവായിരുന്ന യുവതി ഭർത്താവിനും മകൾക്കുമൊപ്പം വീട്ടിൽ ക്വറന്റീനിൽ കഴിയുകയായിരുന്നു. ഇവരുടെ നില വഷളായതോടെ മൂന്ന് പേരേയും ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച കൊവിഡ് നെഗറ്റീവായ ഭർത്താവിനെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തു. ഇയാൾ വീട്ടിലേക്ക് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞ് യുവതിയും കുട്ടിയും കൊവിഡ് നെഗറ്റീവ് ആയി.

Also Read:ലക്ഷദ്വീപ് വിഷയത്തിൽ കേരള പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധം; എപി അബ്ദുള്ളക്കുട്ടി

കോവിഡ് നെഗറ്റീവ് ആയതിനെ തുട‍ർന്ന് യുവതിയെയും മകളെയും ശനിയാഴ്ച്ച ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. സംഭവം നടക്കുന്ന ദിവസം അസമിൽ കർഫ്യു ആയിരുന്നു. അതുകൊണ്ട് തന്നെ ഇവ‍ർക്ക് യാത്രയ്ക്ക് വാഹനം ക്രമീകരിക്കാൻ കഴിഞ്ഞില്ല. ആശുപത്രിക്കാരോട് വാഹനം ഏർപ്പാട് ചെയ്തു തരാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിനു തയ്യാറായില്ല. 25 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാത്രമേ ഇവർക്ക് വീടെത്താൻ സാധിക്കുമായിരുന്നുള്ളു.

വാഹനമൊന്നും ലഭിക്കാതെ വന്നപ്പോൾ മകളോടൊപ്പം യുവതി വീട്ടിലേക്ക് യാത്ര തിരിച്ചു. റോഡിലൂടെയുള്ള യാത്ര, രാത്രി 7 മണിയോടെ ധുദരായ് പ്രദേശത്ത് എത്തി. ഇവിടെ വെച്ച് യുവതിയെയും മകളെയും പിന്തുടർന്ന രണ്ട് യുവാക്കൾ യുവതിയെ പിടികൂടി ബലാത്സംഗം ചെയ്യുകയായിരുന്നു. മകൾ ഓടി രക്ഷപെട്ട് സംഭവം അടുത്തുള്ള ഗ്രാമീണരെ അറിയിക്കുകയായിരുന്നു. ഗ്രാമവാസികളും പൊലീസും ചേ‍ർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റവാളികളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button