KeralaLatest NewsNews

വാഹനങ്ങള്‍ക്ക് തീയിട്ടു, പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സിസിടിവി തകര്‍ത്തു; യുവാക്കൾ പിടിയിൽ

മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരം അറസ്റ്റിലായത്.

കൊല്ലം: സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടർന്ന് രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ശാസ്താംകോട്ടയില്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സിസിടിവി തകര്‍ക്കുകയും ചെയ്ത കേസിലാണ് യുവാക്കൾ പിടിയിലായത്. എന്നാൽ നാട്ടുകാരില്‍ നിന്നുളള അവഗണന സഹിക്കാനാവാതെയാണ് നാട്ടില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി.

Read Also: ഇനി  നാമൊന്ന് നമുക്ക് മൂന്ന് ;രണ്ടു കുട്ടികള്‍ നയം അവസാനിപ്പിച്ച് ചൈന

അജിത്ത് (22 ) , സ്റ്റെറിൻ (21) എന്നിവർ ചേര്‍ന്നാണ് ഞായറാഴ്ച (മെയ് – 30) പുലര്‍ച്ചെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് സ്റ്റേഷന് സമീപത്തെ റോ‍ഡില്‍ സിസിടിവി തകര്‍ത്ത ചെറുപ്പക്കാര്‍ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ലോറിയും സമീപത്തെ വീട്ടിലെ ഇരുചക്ര വാഹനവും തീവച്ചു നശിപ്പിക്കുകയുമായിരുന്നു. മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരം അറസ്റ്റിലായത്. സംഭവത്തിൽ അജിത്താണ് ഒന്നാം പ്രതി. ആക്രമണത്തിനു ശേഷം ഇരുവരും ഒളിവിൽ പോകാൻ ശ്രമിച്ചു. എന്നാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും പിടിയിലാവുകയായിരുന്നു. ശാസ്താംകോട്ട ഇൻസ്പെക്ടർ എ. ബൈജുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button