Latest NewsIndiaNews

കോവിഡ് പ്രതിരോധത്തിന് യോഗി മോഡല്‍; ഉത്തര്‍പ്രദേശില്‍ ഇനി ‘മിഷന്‍ ജൂണ്‍’

21,000 ബൂത്തുകളാണ് വാക്‌സിനേഷന് വേണ്ടി ഉത്തര്‍പ്രദേശില്‍ സജ്ജീകരിച്ചിട്ടുള്ളത്

ലക്‌നൗ: കോവിഡ് പ്രതിരോധത്തില്‍ രാജ്യമെമ്പാടും ചര്‍ച്ചയാകുകയാണ് ഉത്തര്‍പ്രദേശിലെ യോഗി മോഡല്‍. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും അച്ചടക്കമുള്ള നടപടികളിലൂടെയുമാണ് ഉത്തര്‍പ്രദേശ് കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടിയത്. കോവിഡ് വരുതിയിലായെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് യോഗി സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.

Also Read: ‘ആർക്കുവേണം കേന്ദ്രസഹായം? ഞങ്ങൾ പിരിച്ചോളാം’; 195 കോടിയുടെ സഹായം കേരളം നഷ്ടമാക്കിയതിനെ പരിഹസിച്ച് അലി അക്ബർ

കോവിഡ് പ്രതിരോധത്തിന് ‘മിഷന്‍ ജൂണ്‍’ എന്ന മാസ് വാക്‌സിനേഷന്‍ ക്യാമ്പിന് യുപി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലുള്ള 75 ജില്ലകളില്‍ 90 ലക്ഷം മുതല്‍ 1 കോടി വരെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മിഷന്‍ ജൂണിന് കീഴില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

75 ജില്ലകളിലെയും 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുമെന്നും കോവിഡ് മഹാമാരിയെ തുരത്താന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ‘മിഷന്‍ ജൂണ്‍’ ആരംഭിച്ചതിന് പിന്നാലെ ലക്‌നൗവിലുള്ള കെ.ഡി സിംഗ് ബാബു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. വാക്‌സിനേഷന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ 21,000 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button