Latest NewsNewsIndiaCrime

17കാരനായ വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടിയത് 30കാരിയായ അദ്ധ്യാപിക: സംഭവം ഇങ്ങനെ

പാട്‌ന: പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി സ്‌കൂൾ അധ്യാപിക ഒളിച്ചോടി. ഹരിയാനയിലെ പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ 30കാരിയാണ് തന്റെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടിയത്. പ്ലസ് വണ്‍ ക്ലാസ് ടീച്ചറായ ഇവര്‍ വിദ്യാര്‍ഥിക്കു സ്വകര്യ ട്യൂഷനും എടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇരുവരും ഒളിച്ചോടിയത്. സംശയാസ്പദമായ തരത്തില്‍ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതായതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കഴിഞ്ഞ മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷന്‍ നല്‍കി വരികയായിരുന്നു എന്ന കാര്യവും ഇവര്‍ പൊലീസിനോട് പറഞ്ഞു. മാതാപിതാക്കള്‍ പറയുന്നതനുസരിച്ച്‌ മെയ് 29ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാര്‍ഥി അധ്യാപികയുടെ ദേസ്രാജ് കോളനിയിലുള്ള വീട്ടിലേക്ക് പോവുകയുണ്ടായി. ലോക്ക്ഡൗണ്‍ ആയതിനാല്‍ ദിവസവും നാല് മണിക്കൂറോളം ട്യൂഷനെടുത്തിരുന്നതായാണ് വിദ്യാർത്ഥിയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. നേരം വൈകിയിട്ടും കുട്ടി മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഭയന്ന വീട്ടുകാര്‍ അധ്യാപികയുടെ വീട്ടിലെത്തുകയായിരുന്നു.

മുപ്പത് വയസ്സ് പ്രായമുള്ള അധ്യാപിക വിവാഹമോചിതയായ ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. അതേസമയം വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ തിരക്കിവന്നിട്ടും ആദ്യമൊന്നും പ്രതികരിക്കാന്‍ അധ്യാപികയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഒടുവില്‍ തന്റെ മകളെയും കാണാനില്ലെന്ന വിവരം അധ്യാപികയുടെ പിതാവ് തന്നെ വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി ഫോര്‍ട്ട് പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകലിനാണ് അധ്യാപികയ്‌ക്കെതിരെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തത്. പൊലീസ് ഇരുവര്‍ക്കുമായി തെരച്ചില്‍ ആരംഭിച്ചിരുന്നുവെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. കാണാതായത് മുതല്‍ രണ്ടു പേരുടെയും ഫോണുകളും ഓഫാണ്. മൊബൈല്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റാണ പ്രതാപ് പറഞ്ഞത്. എന്തെങ്കിലും വിവരം ലഭിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button