Latest NewsKeralaNews

സ്വന്തം വീട്ടിൽ ആരും കാണാതെ കാമുകിയെ ഒളിപ്പിച്ചത് 10 വർഷം: പ്രാഥമിക കാര്യങ്ങൾ യുവതി നിർവഹിച്ചിരുന്നത് അർദ്ധരാത്രിയിൽ

2010 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം

നെന്മാറ : ആരും കാണാതെ അയൽവാസിയായ കാമുകിയെ യുവാവ് സ്വന്തം വീട്ടിൽ ഒളിപ്പിച്ചത് 10 വർഷം. അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ് (34) അയൽവാസിയായ വേലായുധന്റെ മകൾ സജിതയെ (28) ഇത്രയും വർഷം വീട്ടിൽ ഒളിപ്പിച്ചത്.

2010 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. ചെറിയ വീട്ടീൽ ശൗചാലയം പോലുമില്ലാത്ത മുറിയിലാണ് മറ്റാരും അറിയാതെ യുവതി ഇത്രയും കാലം താമസിച്ചത്. യുവാവ് പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് പൂട്ടും. ജനലിന്റെ പലക നീക്കിയാൽ പുറത്തുകടക്കാൻ കഴിയുന്ന സംവിധാനവുമുണ്ട്. ഇതുവഴി ഭക്ഷണമെത്തിക്കും. രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്.

Read Also  :  തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍വെ യാഥാര്‍ത്ഥ്യമാകുന്നു : ഭൂമി ഏറ്റെടുക്കലിന് അനുമതി

അതേസമയം,ഇക്കഴിഞ്ഞ മാർച്ചിൽ ജോലിക്കെന്ന് പറഞ്ഞ് റഹ്മാൻ വീടുവിട്ടിറങ്ങി. തുടർന്ന് മറ്റൊരു വാടക വീടെടുത്ത് സജിതയെ രഹസ്യമായി കൊണ്ടുവന്ന് താമസം തുടങ്ങി. ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ റഹ്മാനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂർ കോടതിയിൽ ഹാജരാക്കി. റഹ്മാനൊപ്പം താമസിക്കാനാണ് താല്പര്യമെന്നും പരാതിയില്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button