Latest NewsKeralaNews

വനംകൊള്ളക്കാരെന്ന് വനംവകുപ്പ് കണ്ടെത്തിയ ആരും പ്രതിപ്പട്ടികയിലില്ല: പോലീസിന്റെ പ്രതികൾ ആദിവാസികളും കർഷകരും

കേസിൽ ഉന്നതരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നു

വയനാട്: മുട്ടില്‍ മരംകൊള്ളക്കേസ് പോലീസിനു കീഴിലെത്തിയപ്പോൾ പ്രതികൾ മാറിപ്പോയെന്ന് വ്യാപക വിമർശനം. പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത് ആദിവാസികളും കര്‍ഷകരും മാത്രമാണ്. 68 പ്രതികളില്‍ 12 പേരും ആദിവാസികളാണ്. പ്രതിപട്ടികയില്‍ വനം വകുപ്പ് കണ്ടെത്തിയ മരംകൊള്ളക്കാര്‍ ആരും ഇല്ലെന്നാണ് വിമർശനം.

Also Read:വാക്സിൻ വേണ്ടെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ബാബാ രാംദേവ് : ഡോക്​ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്‍മാരാണെന്ന് രാംദേവ്​

പോലീസിന്റെ കേസ് അന്വേഷണം ആരംഭിച്ചിട്ട് രണ്ടാഴ്ചയായി. നിലവില്‍ കേസെടുത്തിരിക്കുന്നത് ഭൂമി ആരുടെ പേരിലാണോ അവര്‍ക്കെതിരെ മാത്രമാണ്. മരം കടത്താനുള്ള എല്ലാ അനുമതിയും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ആദിവാസികളെയും കര്‍ഷകരെയും പറഞ്ഞു വിശ്വസിപ്പിച്ചവരോ, മരം തുച്ഛവിലയ്ക്ക് പറഞ്ഞുറപ്പിച്ച്‌ മുറിച്ച്‌ കടത്തിയവരോ, കരാറുകാരോ ഒന്നും ഇതുവരെ പൊലീസിന്‍റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

റോജി, ആന്‍റോ, ജോസുകുട്ടി, കരാറുകാര്‍, മരം മുറിച്ചവര്‍ എന്നിവരാണ് കേസില്‍ വനംവകുപ്പിന്‍റെ പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നവര്‍. എന്നാല്‍ ഇവരെ ഒഴിവാക്കി ഭൂ ഉടമകളെ മാത്രം പ്രതിയാക്കിയത് കേസില്‍ നിന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വനംകൊള്ളക്കാർ എന്ന് വനംവകുപ്പ് കണ്ടെത്തിയ ആരും പോലീസ് പ്രതിപ്പട്ടികയിലില്ല എന്ന് സാരം. ഉന്നതരെ സംരക്ഷിക്കാനുള്ള ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button