Latest NewsKeralaNews

കർഷകരും ആദിവാസികളും കബളിപ്പിക്കപ്പെട്ടു: മരം മാഫിയയെ സഹായിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് വി മുരളീധരൻ

പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്ന വനംകൊള്ളയാണ് നടന്നത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മരംകൊള്ളയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കർഷകനെ സഹായിക്കാനെന്ന പേരിൽ ഇറക്കിയ ഉത്തരവു മൂലം കർഷകരും ആദിവാസികളും കബളിപ്പിക്കപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: മനുഷ്യസ്‌നേഹത്തിന്റെ നല്ല മാതൃക: ശ്മശാനങ്ങളിലെ തൊഴിലാളികൾക്ക് ആദരവ് അർപ്പിച്ച് മുഹമ്മദ് റിയാസ്

‘കർഷകരെ സഹായിക്കാനല്ല, മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സർക്കാർ ശ്രമിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്. മുട്ടിൽ മോഡൽ മരംമുറി മറ്റ് ജില്ലകളിലും നടന്നു എന്ന റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്. പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്ന വനംകൊള്ളയാണ് നടന്നത്. ആമസോൺ കാടുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സർക്കാരാണ് പശ്ചിമഘട്ടം വെട്ടിവെളുപ്പിക്കാൻ കൂട്ടുനിന്നത്. മലയിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് മലയോര ജില്ലകൾ മോചിതമാവും മുമ്പെയാണ് മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവിറങ്ങിയത്’. നായനാർ മന്ത്രിസഭയുടെ കാലത്തെ പേര് വനംകൊള്ളയുടെ പുതിയ പതിപ്പാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം ആരോപിച്ചു.

Read Also: കോവിഡ് വ്യാപനത്തിനിടയിലും ആശ്വാസ വാർത്ത: കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 104 വയസുകാരി രോഗമുക്തി നേടി

‘നവോത്ഥാനം പോലെ പരിസ്ഥിതി സംരക്ഷണവും വാചകമടി മാത്രമാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആവർത്തിച്ച് തെളിയിക്കുകയാണ്. ഷെഡ്യൂൾ ചെയ്ത മരങ്ങൾ മുറിക്കാൻ അനുവദിക്കുന്നത് വ്യാപകകൊള്ളയ്ക്ക് കാരണമാകുമെന്ന് വ്യക്തമായിരിക്കെ ഏതെങ്കിലും ഉദ്യോഗസ്ഥൻ തനിച്ച് അത്തരമൊരു ഉത്തരവ് ഇറക്കില്ല. കഴിഞ്ഞ സർക്കാരിലെ വനം-റവന്യൂ മന്ത്രിമാർക്ക് ഈ സംഭവത്തിൽ കൈകഴുകാൻ കഴിയില്ല. ഇപ്പോഴത്തെ വനംമന്ത്രി പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹതയേറ്റുന്നു. മുഖ്യപ്രതികളുമായി മുഖ്യമന്ത്രിക്കുള്ള പരിചയവും പരിശോധിക്കപ്പെടേണ്ടതാണ്. വനം വകുപ്പോ പോലീസോ അന്വേഷിച്ചാൽ കണ്ടെത്താവുന്ന ആഴമല്ല ഈ ഇടപാടിനുള്ളത്’. വനനശീകരണം, അഴിമതി, ഗൂഢാലോചന, വഞ്ചന ഇങ്ങനെ പലതലങ്ങൾ ഇ കേസിനുണ്ടെന്നും സ്വതന്ത്ര ഏജൻസിയുടെ സമഗ്രമായ അന്വേഷണത്തിനേ ഇതിലേക്കെല്ലാം കടന്നു ചെല്ലാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: തിരിച്ചുവരവിന് കരുത്ത് പകരാൻ ബി.ജെ.പി: നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ശശികല

shortlink

Related Articles

Post Your Comments

Related Articles


Back to top button