KeralaLatest NewsNews

ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിമാർ ചികിത്സയ്ക്ക് മാത്രം കൈപ്പറ്റിയത് മുക്കാൽക്കോടിയോളം

മുഖ്യമന്ത്രി പിണറായി വിജയന്‍ 4.68 ലക്ഷം ചികിത്സ ഇനത്തില്‍ കൈപ്പറ്റി

ആലപ്പുഴ: മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് ഇനത്തില്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ മന്ത്രിമാര്‍ കൈപ്പറ്റിയത് 73.4 ലക്ഷം രൂപ. ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത് വനം മന്ത്രിയായിരുന്ന കെ. രാജുവാണ് -8.68 ലക്ഷം. ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക് 7.74 ലക്ഷവുമായി രണ്ടാം സ്ഥാനത്തുണ്ട്.

Also Read:‘സ്ത്രീകള്‍ക്ക് ഇനി തനിച്ച് താമസിക്കാം’: സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താനൊരുങ്ങി സൗദി അറേബ്യ

കൊച്ചിയിലെ ‘പ്രോപ്പര്‍ ചാനല്‍’ എന്ന സംഘടന വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ 7.32 ലക്ഷം കൈപ്പറ്റി യഥാക്രമം മൂന്നാം സ്ഥാനത്തെത്തി. ഏറ്റവും കുറഞ്ഞ തുക ചികിത്സ ഇനത്തില്‍ കൈപ്പറ്റിയത് വ്യവസായമന്ത്രി ഇ.പി. ജയരാജനാണ് -42,884 രൂപ. ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ വലിയ വ്യത്യാസമില്ലാതെ തൊട്ടടുത്തുണ്ട് -52,361 രൂപ. റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ 73,258 രൂപ മാത്രമാണ് കൈപ്പറ്റിയത്. എന്നാൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. കെ.എന്‍. രവീന്ദ്രനാഥ് മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് കൈപ്പറ്റിയതായി രേഖകളില്‍ കാണുന്നില്ല.

മറ്റു മന്ത്രിമാർ ചിലവഴിച്ച തുകകൾ

കെ. കൃഷ്ണന്‍കുട്ടി -6.62 ലക്ഷം, വി.എസ്. സുനില്‍കുമാര്‍ -6.04 ലക്ഷം, കടകംപള്ളി സുരേന്ദ്രന്‍ -5.5 ലക്ഷം, ജെ. മേഴ്സിക്കുട്ടിയമ്മ -5.04 ലക്ഷം, ടി.പി. രാമകൃഷ്ണന്‍ -4.36 ലക്ഷം, ജി. സുധാകരന്‍ -3.91 ലക്ഷം, രാമചന്ദ്രന്‍ കടന്നപ്പള്ളി -2.97 ലക്ഷം, എം.എം. മണി -2.49 ലക്ഷം, മാത്യു ടി. തോമസ് -1.82 ലക്ഷം, എ.കെ. ബാലന്‍ -1.55 ലക്ഷം, ഡോ. കെ.ടി. ജലീല്‍ -1.24 ലക്ഷം, പി. തിലോത്തമന്‍ -1.19 ലക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button