Latest NewsNewsIndia

മദ്യശാലകള്‍ തുറന്നതിന് പിന്നാലെ കൊലപാതകം: നാലംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

ചെന്നൈ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. വഴിയരികില്‍ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്താണ് സംഭവമുണ്ടായത്.

Also Read: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് തെളിഞ്ഞിട്ടും നേതാക്കളെ മന:പൂര്‍വ്വം കുടുക്കാനൊരുങ്ങി പൊലീസ്

ശുചീന്ദ്രം പറക്ക ചര്‍ച്ച് തെരുവ് സ്വദേശി അയ്യപ്പന്‍ (24) ആണ് കൊല്ലപ്പെട്ടത്. അയ്യപ്പന്റെ സുഹൃത്ത് എം.എം.കെ നഗര്‍ സ്വദേശി സന്തോഷിനും കുത്തേറ്റു. നിലവില്‍ സന്തോഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അയ്യപ്പനും സന്തോഷും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പൊതുസ്ഥലത്തിരുന്ന് ചിലര്‍ മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയ ഇരുവരും ചേര്‍ന്ന് പൊതുസ്ഥലത്ത് ഇരുന്നുള്ള മദ്യപാനം ചോദ്യം ചെയ്യുകയായിരുന്നു.

മദ്യപാനികളും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതിനിടെ സംഘത്തിലെ ഒരാള്‍ കത്തിയെടുത്ത് ഇരുവരെയും കുത്തുകയുമായിരുന്നു. ഇതോടെ സംഘം സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അയ്യപ്പന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button