COVID 19KeralaNewsIndia

രാജപ്പന്റെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം: അന്വേഷണം സി.പി.എം നേതാവിലേക്ക്, ബന്ധുക്കൾ ഒളിവിൽ

കുമരകം: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ അഭിനന്ദനം ലഭിച്ച കുമരകം മഞ്ചാടിക്കരി എന്‍.എസ്. രാജപ്പന്‍ തന്റെ പണവും വള്ളങ്ങളും സഹോദരി പറ്റിച്ചെടുത്തതായി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. സംഭവത്തിൽ സിപിഎം നേതാവ് അടക്കമുള്ള ബന്ധുക്കൾ ഒളിവിലെന്ന് പോലീസ്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രാജപ്പന്റെ പരാതിയെ തുടർന്ന് പോലീസ് ബാങ്കിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു.

സഹോദരി ചെത്തുവേലി സ്വദേശിനി വിലാസിനിക്കെതിരെയാണ് രാജപ്പന്‍ പരാതി നല്‍കിയത്. താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു സഹോദരി 5.08 ലക്ഷം രൂപ പിന്‍വലിച്ചതായാണ് രാജപ്പന്‍ പരാതി നല്‍കിയത്. വിലാസിനി കൂടാതെ, വിലാസിനിയുടെ ഭർത്താവ് കുട്ടപ്പൻ, മകനും ആർപ്പൂക്കര സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ജയലാൽ എന്നിവരും രാജപ്പന്റെ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്.

Also Read:മാസ്‌ക് ധരിക്കാത്തതിന് വയോധികയ്ക്ക് പിഴ ഈടാക്കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ : പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

പരിസ്ഥിതി പ്രവര്‍ത്തനത്തിന് തായ്വാന്റെ പുരസ്‌കാരം സ്വന്തമാക്കിയ രാജപ്പന് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പാരിതോഷികമായി ലഭിച്ച പണമായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്. ബുധനാഴ്ച ബാങ്കില്‍ നിന്നു സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം പിന്‍വലിച്ചതായി അറിഞ്ഞതെന്ന് രാജപ്പന്‍ പരാതിയില്‍ പറഞ്ഞു.

തനിക്ക് സമ്മാനമായി ലഭിച്ച 2 വള്ളങ്ങളും വിലാസിനി കൈവശം വച്ചിരിക്കുകയാണെന്നും രാജപ്പന്റെ പരാതിയില്‍ പറയുന്നു. പക്ഷാഘാതം മൂലം കാലുകള്‍ തകര്‍ന്ന രാജപ്പന്‍ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. സ്വന്തമായി വീടില്ലാത്ത രാജപ്പന്‍ സഹോദരന്‍ പാപ്പച്ചിക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button