KeralaLatest NewsNewsCrime

‘ഞങ്ങളുടെ വിസ്മയയുടെ ദുരൂഹമരണത്തിൽ സമഗ്ര അന്വേഷണം വേണം’: ഡി.വൈ.എഫ്.ഐ

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ നവേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നിലമേൽ മേഖല കമ്മിറ്റി. തങ്ങളുടെ വിസ്മയയുടെ ദുരൂഹമരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് മേഖല കമ്മിറ്റി വ്യക്തമാക്കുന്നത്. നിലമേല്‍ കൈതോട് സ്വദേശി വിസ്മയ(24) ആണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read:ലക്ഷദ്വീപില്‍ ആരും പട്ടിണി കിടക്കുന്നില്ല, ചികിത്സയും വിദ്യാഭ്യാസവും സൗജന്യം :  അഡ്മിനിസ്‌ട്രേഷന്‍

അതേസമയം, മരണത്തിന് മുന്‍പ് യുവതിക്ക് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വിസ്മയ ബന്ധുക്കള്‍ക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുത്തിരുന്നു. വിസ്മയയുടെ ബന്ധുക്കൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ യുവതിക്ക് ക്രൂരമായി മർദ്ദനമേറ്റതിന്റെ പാടുകളും കാണാം. തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭര്‍ത്താവ് കിരണ്‍ പറഞ്ഞെന്നും അതിന്റെ പേരില്‍ തന്നെയും അച്ഛനെയും തെറി പറഞ്ഞെന്നും ദിവസവും ക്രൂരമയായി മർദ്ദിക്കുമെന്നും യുവതി ചാറ്റിൽ വ്യക്തമാക്കുന്നു. 12 ലക്ഷം സ്ത്രീധനവും, ടൊയോട്ട യാരിസ് 10 ലക്ഷം വിലയുള്ള കാറും യുവതിയുടെ ഭർത്താവിന് കൊടുത്തതായി ബന്ധുക്കൾ വെളിപ്പെടുത്തുന്നു.

വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെ കിരൺ ഒളിവിലാണ്. സംഭവത്തിനു ശേഷം കിരൺ ഒളിവിൽ പോയതും ബന്ധുക്കളുടെ സംശയം ഇരട്ടിപ്പിച്ചു. വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കള്‍ സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ മകളുടെ മൃതദേഹം വീട്ടില്‍ നിന്നും മാറ്റിയിരുന്നെന്നും മാതാപിതാക്കള്‍ പറയുന്നു. ബന്ധുക്കളുടെ പരാതിയെക്കുറിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മനോജ് അന്വേഷിക്കും. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button