Latest NewsKeralaNewsIndiaCrime

പ്രണയവിവാഹമായിരുന്നു, സുരേഷിനൊപ്പം ഇറങ്ങിപ്പോയപ്പോൾ വീട്ടുകാർ വിവാഹം നടത്തി കൊടുത്തു: അർച്ചനയുടെ ആത്മഹത്യയ്ക്ക് പിന്നിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. ആത്മഹത്യ ചെയ്ത അർച്ചനയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് വിഴിഞ്ഞം – തിരുവനന്തപുരം റോഡിൽ കുറുകെ ഇട്ടുകൊണ്ടായിരുന്നു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്.

വെങ്ങാനൂര്‍ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആക്ഷേപം ആണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത സുരേഷിനെ രാത്രി തന്നെ വിട്ടയച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബന്ധുക്കളുടെ നടപടി. വീട്ടിൽ ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം അർച്ചനയെ കണ്ടെത്തിയത്. വീട്ടിൽവച്ച് തന്നെ അർച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. അർച്ചനയുടേത് ആത്മഹത്യ അല്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.

Also Read:സംസ്ഥാനത്തെ അഞ്ച് ഡാമുകൾക്ക് തീവ്രവാദ ഭീഷണി: സുരക്ഷാ ഭീഷണിയെ നേരിടാൻ പുത്തൻ മാർഗങ്ങളൊരുക്കി

അർച്ചനയുടെയും സുരേഷിന്റെയും പ്രണയവിവാഹമായിരുന്നു. അർച്ചന സുരേഷിനോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ട് രണ്ടുപേരുടെയും വിവാഹം നടത്തികൊടുത്തു. അർച്ചനയും ഭർത്താവ് സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. നഴ്സിംഗ് കോഴ്സ് പാസ്സായ അർച്ചനയെ റജിസ്റ്റർ ചെയ്യാനോ ജോലി ചെയ്യാൻ വിടാനോ സുരേഷ് തയ്യാറായിരുന്നില്ല. പ്രശനങ്ങളുണ്ടെന്ന് അറിഞ്ഞ വീട്ടുകാർ അർച്ചനയെ കാണാൻ ഭർതൃവീട്ടിൽ എത്തിയപ്പോഴൊക്കെ യുവതി കരച്ചിലായിരുന്നു. പ്രശ്നങ്ങളെല്ലാം താൻ തന്നെ പരിഹരിച്ചോളാമെന്ന് അർച്ചന അപ്പോഴെല്ലാം പറയുമെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു.

‘അർച്ചന മരിക്കുന്നതിന് തലേന്ന് സുരേഷിന്‍റെ അച്ഛൻ വീട്ടിൽ വന്നിരുന്നു. സുരേഷിന്‍റെ സഹോദരന് വസ്തു വാങ്ങാൻ 3 ലക്ഷം രൂപ ചോദിച്ചു. എന്നാൽ അത്രയും പണം അപ്പോൾ തന്‍റെ പക്കലുണ്ടായിരുന്നില്ല. പണം കൊടുക്കാൻ കഴിഞ്ഞില്ല. എന്റെ കൊച്ച് ആത്മഹത്യ ചെയ്യില്ല. എന്താണ് സംഭവിച്ചത് എന്നറിയില്ല’, അർച്ചനയുടെ അച്ഛൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button