KeralaLatest News

സ്ത്രീധനം കൊടുക്കാന്‍ നിര്‍ബന്ധിതനായത് കിരണിന്റെ അച്ഛന്‍ ചോദിച്ചതിനാൽ: വെളിപ്പെടുത്തലുമായി വിസ്മയയുടെ പിതാവ്

അവൾക്ക് കൂടി ഇഷ്ടപ്പെട്ട പയ്യനായതിനാൽ മകളുടെ സന്തോഷത്തിനായി താൻ അവൾക്ക് വേണ്ടതെല്ലാം കൊടുക്കുകയായിരുന്നു

കൊല്ലം: വിസ്മയയുടെ ദുരൂഹ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ് വിക്രമന്‍ പിള്ള. താന്‍ സ്ത്രീധനം കൊടുക്കാന്‍ നിര്‍ബന്ധിതനായെന്ന് വിക്രമന്‍ പിള്ള പറയുന്നു. കിരണിന്റെ അച്ഛനും മുത്തച്ഛനുമാണ് അതിന് കാരണക്കാരെന്നും അദ്ദേഹം പറയുന്നു. ഇവരാണ് തന്നോട് സ്ത്രീധനം ചോദിച്ചതെന്നും വിസ്മയയുടെ പിതാവ് പറയുന്നു. താൻ സ്ത്രീധനത്തിന് എതിരായിരുന്നു.

എന്നാൽ വിവാഹാലോചന സമയത്ത് ഇവർ മകൾക്ക് എന്ത് കൊടുക്കുമെന്ന് എന്നോട് ചോദിച്ചു. അവൾക്ക് കൂടി ഇഷ്ടപ്പെട്ട പയ്യനായതിനാൽ മകളുടെ സന്തോഷത്തിനായി താൻ അവൾക്ക് വേണ്ടതെല്ലാം കൊടുക്കുകയായിരുന്നു എന്ന് വിക്രമൻ പിള്ള പറയുന്നു. മാട്രിമോണി സൈറ്റിൽ നിന്ന് വന്ന വിവാഹാലോചന ആയിരുന്നു ഇത്. പിന്നീട് പെൺകുട്ടിയുമായി ഇയാൾ അടുപ്പം സ്ഥാപിക്കുകയായിരുന്നു.

read also: എല്ലാവരും അഭിനന്ദിക്കുന്ന വിസ്മയയെ മർദ്ദിക്കുന്നതിന് പിന്നിൽ സംശയരോഗവും: ഫോൺ തകർത്തത് തെളിവ് നശിപ്പിക്കാൻ

വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുകയും പതിവായിരുന്നു.  വിസ്മയ പഠിക്കുന്ന കോളജില്‍ പലപ്പോഴും കിരണ്‍ കാണാന്‍ എത്തിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആണ്‍കുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുന്‍പു തന്നെ വിസ്മയയെ കിരണ്‍ മര്‍ദിച്ചിരുന്നു.

അടുത്തസമയത്തു മാത്രമാണ് ഇക്കാര്യം മകള്‍ പറഞ്ഞതെന്നും സജിത പറഞ്ഞു. അപ്പോഴേക്കും എല്ലാം വൈകിയിരുന്നു. ഒന്നും തുടക്കത്തില്‍ വിസ്മയ വീട്ടില്‍ പറഞ്ഞിരുന്നില്ല എന്നും വിക്രമൻ പിള്ള കണ്ണീരോടെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button