KeralaNattuvarthaLatest NewsNews

മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്, പ്രതിഫലമായി ലഭിച്ചത് നാൽപതിനായിരം രൂപയും വിമാന ടിക്കറ്റും: ഷഫീഖ്

എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ സ്വർണം ഷെഫീഖിൽ നിന്ന് വാങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതി

കൊച്ചി: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി കേസിലെ മുഖ്യ ആസൂത്രകനാണെന്ന് കസ്റ്റംസ്. കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അർജുനാണ് മുഖ്യസൂത്രധാരനെന്ന് പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. എയർപോർട്ടിൽ നിന്ന് സലീം എന്നയാളാണ് സ്വർണം കൈമാറിയതെന്നും തനിക്ക് പ്രതിഫലമായി നാൽപതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്.

യാത്ര പുറപ്പെടുന്നതിന് മുന്നെ അർജുൻ ആയങ്കി വിളിച്ചിരുന്നുവെന്നും ഇട്ടിരിക്കുന്ന ഷർട്ട് മാറ്റി വേറൊരു നിറത്തിലുള്ള ഷർട്ട് ഇടണമെന്ന് ആവശ്യപ്പെട്ടതായും ഷെഫീഖിന്റെ മൊഴിയിലുണ്ട്. സ്വർണം കടത്തുന്നത് ചോർത്തുമെന്ന് മനസ്സിലായത് കൊണ്ടാണ് ഷർട്ട് മാറ്റണമെന്നാവശ്യപ്പെട്ടത് എന്നാണ് കസ്റ്റംസിന്റെ നിഗമനം.

എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ സ്വർണം ഷെഫീഖിൽ നിന്ന് വാങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതിയെന്നും, എന്നാൽ ഇതിന് മുന്നെ ഷെഫീഖ് പിടിക്കപ്പെടുകയായിരുന്നു എന്നും കസ്റ്റംസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button