KeralaLatest NewsNewsIndia

ഷഫീഖ് കടംവാങ്ങിയ പണം തിരികെ വാങ്ങാനാണ് കരിപ്പൂരിൽ എത്തിയത്: സ്വർണക്കടത്തുമായി യാതൊരു പങ്കുമില്ലെന്ന് അർജുൻ ആയങ്കി

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി അർജുൻ ആയങ്കിയുടെ മൊഴി പുറത്ത്. സ്വർണക്കടത്ത് കേസുമായി തനിക്ക് യാതൊരു പങ്കുമില്ലെന്ന് അർജുൻ കസ്റ്റംസിനു മൊഴി നൽകി. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിൽ നിന്നും പണം വാങ്ങാനാണ് താൻ കരിപ്പൂരിൽ എത്തിയതെന്നാണ് അർജുൻ പറയുന്നത്. ഷഫീഖ് തന്റെ കൈയിൽ നിന്നും കടം വാങ്ങിയ പണം തിരികെ മേടിക്കാനാണ് കരിപ്പൂരിൽ എത്തിയതെന്ന അർജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതേസമയം, കേസിൽ അറസ്റ്റിലായ ആയങ്കിയെ ഷെഫീഖിനൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം. കരിപ്പൂരില്‍ 2.33 കിലോ സ്വര്‍ണവുമായി കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായ മുഹമ്മദ് ഷെഫീഖ്, ഇന്നലെ കൊച്ചി കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കി എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം എടുത്തിരിക്കുന്നത്. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസുകളില്‍ കൂടുതല്‍ തെളിവുകൾ കണ്ടെത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കസ്റ്റംസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഷഫീഖുമായി സംസാരിച്ച തന്റെ മൊബൈൽ ഫോൺ, പാസ്പോർട്ട് എന്നിവ നശിപ്പിച്ച ശേഷമാണ് ആയങ്കി കൊച്ചിയിൽ എത്തിയതെന്നും കസ്റ്റംസ് പറയുന്നു. ഒളിവിൽ പോയ അർജുൻ ആയങ്കി ഇന്നലെയാണ് കസ്റ്റംസിന് മുൻപിൽ ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button