Latest NewsNewsIndia

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രജൗരിയിലെ സുന്ദര്‍ബനി ടൗണിലാണ് ഏറ്റുമുട്ടലുണ്ടായത്.

Also Read: സ്വർണക്കടത്തിനെ വിളിക്കുന്നത് ഗോൾഡ് ഓപ്പറേഷൻ: ലോഹം സിനിമയെ വെല്ലുന്ന കഥ, കൊള്ള സംഘങ്ങളെ വെല്ലുന്ന പാർട്ടി – കുറിപ്പ്

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ദാദല്‍ ഗ്രാമത്തില്‍ ആയുധധാരികളായ ഒരു സംഘം ആളുകള്‍ എത്തിയതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടെ ഭീകര സംഘത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സേന വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരില്‍ ഭീകരാക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താന്‍ സ്വദേശിയും ലഷ്‌കര്‍ ഭീകരനുമായ നദീം അബ്രാറിനെ സുരക്ഷാ സേന വധിച്ചിരുന്നു. ദേശീയപാതകളില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിംപൊരയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അബ്രാറുമായി ഏറ്റുമുട്ടലുണ്ടായത്. ഇയാളുടെ പക്കല്‍ നിന്നും പിസ്റ്റലും ഗ്രനേഡുകളും പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button