COVID 19KeralaLatest NewsIndiaNews

കോവിഡിലെ മരണക്കളി അവസാനിക്കുന്നു: മരിച്ചവരുടെ പേരുകൾ ജില്ലാ തിരിച്ച് പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മുൻപ് ഉണ്ടായ മരണങ്ങളുടെ പട്ടികയിൽ അപാകതകള്‍ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മരണക്കണക്കുകൾ സർക്കാർ മറച്ചുവെച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിതരായി ചികിത്സയിലിരിക്കെ മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ജില്ലാ തിരിച്ച് പുറാഹത്തുവിടുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കോവിഡ് മരണമെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചവരുടെ ലിസ്റ്റ് ആണ് പുറത്തുവിടുക. ആകെ മരണം 13 ,503 ആണ്.

Also Read:സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

‘മരണം നിശ്ചയിക്കുന്നത് ഡോക്ടർമാർ തന്നെയാണ്. ഇപ്പോൾ കൂടുതൽ സുതാര്യമാണ്. മരണം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതല്ല. ഐ.സി.എം.ആര്‍.എയും ഡബ്ല്യൂ.എച്ച്‌.ഒയുടെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് മരണങ്ങള്‍ നിശ്ചയിക്കുന്നത്. ഇതില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചാല്‍ അതു പരിഗണിക്കും. ജനങ്ങള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് മരണങ്ങൾ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ രേഖാമൂലം അറിയിക്കണം. പരാതി ഇമെയിൽ ആയി നൽകിയാൽ പോലും പരിശോധിക്കുമെന്നും’ ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button