Latest NewsNewsIndia

കോവിഡ് പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍: മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലേയ്ക്ക്

ന്യൂഡല്‍ഹി: മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് ഉടന്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതി പ്രകാരമാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലെത്തുക. ആദ്യ ബാച്ചില്‍ എത്ര ഡോസ് വാക്‌സിന്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.

Also Read: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി സി പി എമ്മിന് വിനയാകുന്നു: ക്രിമിനലുകളെ സംരക്ഷിക്കുന്നത് പാർട്ടി പാരമ്പര്യം

വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി തേടി മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ല ഡിസിജിഐയെ സമീപിച്ചിരുന്നു. ജൂണ്‍ 29നാണ് യു.എസില്‍ വികസിപ്പിച്ച മൊഡേണ വാക്‌സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കിയത്. നിലവില്‍ നാല് വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് കോവിഡിനെതിരെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് V എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.

94 ശതമാനത്തോളം ഫലപ്രാപ്തിയുള്ള മൊഡേണ വാക്‌സിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. അമേരിക്കയില്‍ 12 കോടിയോളം ആളുകള്‍ക്ക് ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് നല്‍കിയത്. ഫൈസറുമായുള്ള കരാറിന്റെ കാര്യത്തിലും വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഡിസംബറോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button