പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെൽ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ നടത്തിയ വെടിവെയ്പ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മോസെയുടെ ഭാര്യ മാർട്ടിൻ മോസെയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.\
ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റിന്റെ മരണ വിവരം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് വ്യക്തമാക്കി. ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വർധിച്ചതോടെയാണ് ഹെയ്തിയിൽ അക്രമങ്ങൾ വർധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് അക്രമങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് അധികൃതർ. എല്ലാവിധ നടപടികളും മുൻകരുതലുകളും സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
Read Also: കേന്ദ്രമന്ത്രി സഭയിലേയ്ക്ക് ഇ.ശ്രീധരനും സുരേഷ് ഗോപിയും ? പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
Post Your Comments