Latest NewsNewsInternational

ഒരാഴ്ച്ചയ്ക്കുള്ളിൽ മുപ്പതിലധികം രാജ്യങ്ങളില്‍: കോവിഡിന്റെ ലാംബ്ദ വകഭേദം മാരകമെന്ന് റിപ്പോര്‍ട്ട്

ഡെല്‍റ്റ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷി കൂടിയതാണ് ലാംബ്ദയെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നതെന്നും മന്ത്രാലയം പറഞ്ഞു

ക്വാലാലംപൂര്‍ : കോവിഡിന്റെ ലാംബ്ദ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകവും രോഗവ്യാപന ശേഷി കൂടിയതാണെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ മുപ്പതിലധികം രാജ്യങ്ങളില്‍ ഇത് സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ലാംബ്ദ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പെറുവിലാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ളതെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷി കൂടിയതാണ് ലാംബ്ദയെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നതെന്നും മന്ത്രാലയം പറഞ്ഞു.

മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 82 ശതമാനവും ലാംബ്ദ വകഭേദം മൂലമുള്ളതാണ്. മറ്റൊരു ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 31 ശതമാനവും ലാംബ്ദ വകഭേദം മൂലമുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button