Latest NewsIndiaNews

ഹര്‍ഷവര്‍ദ്ധന്‍ ഉള്‍പ്പെടെ മുതിര്‍ന്ന മന്ത്രിമാരുടെ രാജിക്ക് പിന്നില്‍ മോദിയോ അമിത് ഷായോ അല്ല , പിന്നില്‍ മറ്റൊരാള്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടനയുടെ അവസാന നിമിഷങ്ങളിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനങ്ങള്‍ ഉണ്ടായത്. അതിന് മുമ്പ് അഭ്യൂഹങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് 11 കേന്ദ്രമന്ത്രിമാരുടെ രാജി പ്രഖ്യാപനം ഉണ്ടായത്.

Read Also :കൈയും കാലും വെട്ടി നഗരസഭയ്ക്ക് മുന്നില്‍ വയ്ക്കും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കും: എംഎല്‍എ പി പി ചിത്തരഞ്‌ജനു വധഭീഷണി

കേന്ദ്ര പുന:സംഘടനയില്‍ രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, ഡോ. ഹര്‍ഷ വര്‍ധന്‍, രമേശ് പൊക്രിയാല്‍ എന്നീ മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയാണ് രാജിവെച്ചത്. എന്നാല്‍ മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് രാജി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ആയിരുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരം.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 11 പേര്‍ക്കും ഫോണ്‍ വിളിച്ച് രാജി നിര്‍ദേശം നല്‍കിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഡോ. ഹര്‍ഷ വര്‍ധന്‍, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, സദാനന്ദ ഗൗഡ, താവര്‍ചന്ദ് ഹെഗ്ലോട്ട്, രമേശ് പൊക്രിയാല്‍, സന്തോഷ് ഗങ്വര്‍, സഞ്ജയ് ധോത്രേ, രതന്‍ ലാല്‍ കഠാരിയ, പ്രതാപ് ചന്ദ്ര സാരാംഗി, ദേബശ്രി ചൗധരി, ബാബുല്‍ സുപ്രിയോ എന്നിവരാണ് ഇന്നലെ രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button