KeralaLatest NewsNews

അതിതീവ്ര മഴയുടെ തോത് വര്‍ദ്ധിക്കുന്നു, കേരളം സുരക്ഷിതമല്ല : പ്രളയം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: കേരളം പ്രളയത്തിന്റെ കാര്യത്തില്‍ സുരക്ഷിതമല്ലെന്ന് പഠനം. പ്രളയം ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കാലാവസ്ഥാ പഠനങ്ങള്‍ പറയുന്നു. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍ ലഘുമേഘ വിസ്ഫോടനവും കാലവര്‍ഷ ഘടനയിലെ മാറ്റവുമാണ്.

Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയും ശക്തമായ ഇടിമിന്നലും : അതീവ ജാഗ്രതാ നിര്‍ദ്ദേശം

വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്താണ് പഠനം നടന്നത്. പ്രളയമുണ്ടായ 2018 ലും 2019 ലുമുണ്ടായ മഴ ഏറെക്കുറെ സമാനമായിരുന്നു എന്ന് പഠനത്തില്‍ കണ്ടെത്തി. പക്ഷേ മഴയുടെ വിതാനം മൊത്തത്തില്‍ വ്യത്യാസപ്പെട്ടതാണ് പ്രളയത്തിന് കാരണം. 2018 ല്‍ താരതമ്യേന അധികം വേനല്‍ മഴ ലഭിച്ചു. മെയ് 28 മുതല്‍ ശക്തമായ കാലവര്‍ഷവും ആരംഭിച്ചു. ജൂലൈയില്‍ തന്നെ കേരളത്തില്‍ പ്രളയസമാന സാഹചര്യം ഉടലെടുക്കാന്‍ ഇത് കാരണമായി. എന്നാല്‍ 2019 ല്‍ കാലവര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ 8 നാണ് കേരളത്തിലെത്തിയത്. ജൂണിലും ജൂലൈയിലും പൊതുവെ ദുര്‍ബലമായി മണ്‍സൂണ്‍ തുടര്‍ന്നു. ജൂലൈ അവസാനിക്കുമ്ബോള്‍ സീസണിലെ ശരാശരിയില്‍ താഴെ മഴയായിരുന്നു 2019 ല്‍ രേഖപ്പെടുത്തിയത്. എന്നിട്ടും ഓഗസ്റ്റില്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ 2019 ല്‍ പ്രളയമുണ്ടായി.

ഓഗസ്റ്റില്‍ മഴ നിയന്ത്രണമില്ലാതെ പെയ്തു. രണ്ട് വര്‍ഷങ്ങളിലും ഓഗസ്റ്റിലാണ് പ്രളയം സംഭവിച്ചത്. 2018 ല്‍ ഓഗസ്റ്റ് 15 മുതല്‍ 18 വരെ തോരാതെ പെയ്ത മഴയും 2019 ല്‍ ഓഗസ്റ്റ് 7 മുതല്‍ 10 വരെ പെട്ടെന്നുണ്ടായ പേമാരിയും പ്രളയത്തിന് കാരണമായി.

2019 ഓഗസ്റ്റ് എട്ടിന് കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഉത്തരേന്ത്യയിലെന്ന പോലെ മേഘവിസ്‌ഫോടനത്തിന് സമാനമായ മഴയുണ്ടായി. കൂടുതല്‍ വിശകലനത്തില്‍ ഇത് തീവ്രതയില്‍ അല്‍പം കുറഞ്ഞതും പക്ഷേ അസാധാരണമായി കൂടുതല്‍ പ്രദേശങ്ങളെ ബാധിക്കുന്നതുമായ മേഘവിസ്‌ഫോടനം തന്നെ ആയിരുന്നുവെന്ന് വിലയിരുത്തുകയും അതിന് മിസോസ്‌കെയില്‍ മിനി ക്ലൗഡ് ബഴ്സ്റ്റ് എന്ന പേര് ഗവേഷണ സംഘം നല്‍കുകയും ചെയ്തു.

കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കമോ ടെസ്റ്റ് ഡോസോ ആയി 2019 ലെ പ്രളയത്തെയും തീവ്രമഴയെയും കാണാമെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 2018 ല്‍ കൂടുതല്‍ സമയം കൊണ്ട് പെയ്തിറങ്ങിയ മഴ 2019 ല്‍ പൊടുന്നനെ പെയ്തു. 2019 ഓഗസ്റ്റില്‍ മണ്‍സൂണ്‍ കാലത്ത് പതിവില്ലാത്ത ഇടിവെട്ടിയുള്ള മഴയാണ് ഗവേഷകരെ കൂടുതല്‍ വിശലകനത്തിലേക്ക് നയിച്ചത്.

പശ്ചിമഘട്ടത്തില്‍ കൊങ്കണും മുംബൈയിലും പേമാരി പതിവാണ്. എന്നാല്‍ മേല്‍പറഞ്ഞ കാലയളവില്‍ കൊങ്കണ്‍ മേഖലയിലെ തീവ്രമഴ തെക്കോട്ടുമാറി പാലക്കാടിനു വടക്കുവരെ വ്യാപിച്ചതായി പഠനത്തില്‍ കണ്ടെത്തി. ഈ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ ആശങ്ക സൃഷ്ടിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button