Latest NewsNewsIndia

പീഡനത്തിന് ഇരയാക്കിയത് മുപ്പതോളം കുട്ടികളെ: ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന നടത്തിയ എഞ്ചിനീയര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ എഞ്ചിനീയറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

Also Read: ഇന്ത്യയുടെ ചാണക്യതന്ത്രത്തില്‍ വലഞ്ഞ് പാകിസ്ഥാന്‍ : വെളിപ്പെടുത്തലുകളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍

കുട്ടികളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ഇത് ഡാര്‍ക്ക് വെബ് വഴി ഇന്ത്യയിലും വിദേശത്തുമുള്ളവര്‍ക്ക് വില്‍പ്പന നടത്തിയതായി സിബിഐ കണ്ടെത്തി. ഇതിന് പുറമെ, ദൃശ്യങ്ങള്‍ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡ്രൈവ്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു.

ഉത്തര്‍പ്രദേശിലെ ചിത്രകൂട് കേന്ദ്രീകരിച്ച് നടക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സിബിഐ സംഘത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് 2020 ജൂണ്‍ 22ന് ഇയാള്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button