Latest NewsIndiaNews

രണ്ടാം തരംഗത്തെ നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പം നിന്ന് ലോകരാജ്യങ്ങള്‍: സഹായമായി ലഭിച്ചത് 27,116 ഓക്‌സിജന്‍ സിലണ്ടറുകള്‍

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ലോകരാജ്യങ്ങളില്‍ നിന്നും ലഭിച്ച സഹായങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ആകെ 52 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് സഹായം ലഭിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ ഉത്തരം നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Also Read: സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ല: എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സത്യവാങ്മൂലം നല്‍കണം

27,116 ഓക്‌സിജന്‍ സിലണ്ടറുകള്‍, 29,327 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 48 ഓക്‌സിജന്‍ പി.എസ്.എ പ്ലാന്റുകള്‍ 19,375 വെന്റിലേറ്ററുകള്‍ എന്നിവ വിദേശത്ത് നിന്ന് ലഭിച്ച ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ, ഫാവിപിരാവിര്‍, റെംഡിസീവിര്‍, ടൊസിലിസുമാബ് തുടങ്ങിയ മരുന്നുകളും മാസ്‌ക്, കോവിഡ് ദ്രുത പരിശോധനാ കിറ്റുകളും കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ സഹായമായി ലഭിച്ചിട്ടുണ്ട്.

റഷ്യയില്‍ നിന്നുള്ള സ്പുട്‌നിക് വാക്‌സിന്‍ 1ന്റെ 31.5 ലക്ഷം ഡോസും, സ്പുട്‌നിക് വാക്‌സിന്‍ 2ന്റെ 4.5 ലക്ഷം ഡോസും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും നീതി ആയോഗ് പോലെയുള്ള ഗവണ്മെന്റ് ഏജന്‍സികളുടെയും പ്രതിനിധികളുള്‍പ്പെടുന്ന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് സംഭാവനകള്‍ സ്വീകരിച്ചതെന്ന് വി.മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button