KeralaLatest NewsNews

പെരിയ ഇരട്ടകൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ ജോലി രാജിവെച്ചു

രണ്ടരമാസംമുമ്പ് ഇവര്‍ക്ക് ജോലി ലഭിച്ചപ്പോള്‍ മുതല്‍ കടുത്ത എതിര്‍പ്പുകൾ ഉയർന്നിരുന്നു

കാസര്‍കോട്: പെരിയ ഇരട്ടകൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ ജില്ല ആശുപത്രിയിലെ ശുചീകരണ ജോലി രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പീതാംബരൻ, സജി സി. ജോര്‍ജ് , കെ.എം. സുരേഷ് തുടങ്ങിയയവരുടെ ഭാര്യമാരാണ് ജോലി ഉപേക്ഷിച്ചത്.

പെരിയ ഇരട്ടകൊലക്കേസിൽ ഒന്നാംപ്രതിയായ അയ്യങ്കാവ് വീട്ടില്‍ പീതാംബരെന്‍റ ഭാര്യ  പി. മഞ്ജുഷ, രണ്ടാംപ്രതി സജി സി. ജോര്‍ജിെന്‍റ ഭാര്യ ചിഞ്ചു ഫിലിപ്, മൂന്നാംപ്രതി കെ.എം. സുരേഷിെന്‍റ ഭാര്യ എസ്. ബേബി എന്നിവർക്ക് ജോലി നൽകിയതിന് പിന്നാലെ ഇടതു സർക്കാരിന് നേരെ വിമർശനം ഉയർന്നിരുന്നു.

read also: വിദ്യാര്‍ത്ഥിയെ കത്തികാട്ടി പ്രകൃതി വിരുദ്ധ പീഡനം: അറുപതുകാരന്‍ അറസ്റ്റില്‍

രണ്ടരമാസംമുമ്പ് ഇവര്‍ക്ക് ജോലി ലഭിച്ചപ്പോള്‍ മുതല്‍ കടുത്ത എതിര്‍പ്പുകൾ ഉയർന്നിരുന്നു.കൊലക്കേസ് പ്രതികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ടെന്ന് പറഞ്ഞാണ് സി.പി.എം ഇതിനെ പ്രതിരോധിച്ചത്. താല്‍ക്കാലിക ജോലിയാണെന്നു പറഞ്ഞും പാര്‍ട്ടി നിലകൊണ്ടെങ്കിലും ഒടുവില്‍ ജോലി വിടാന്‍ ഇവരോട് നിര്‍ദേശിക്കുകയായിരുന്നുവെന്നു സൂചന .

shortlink

Related Articles

Post Your Comments


Back to top button