KeralaCinemaMollywoodLatest NewsNewsEntertainment

മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനിൽ അഭിനയിക്കില്ല: അഹങ്കാരമാണ്, മമ്മൂട്ടിക്കെതിരെ സംവിധായകൻ

മലയാളത്തിലെ സൂപ്പർതാരങ്ങളെ വിമർശിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. മമ്മൂട്ടിയുടേയും മോഹൻലാലയന്റെയും സിനിമ ലൊക്കേഷനുകളിൽ നടന്ന ചില സംഭവങ്ങൾ വിവരിച്ചുകൊണ്ടാണ് സംവിധായകൻ സൂപ്പർതാരങ്ങൾക്കെതിരെ രംഗത്ത് വന്നത്. തന്റെ യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. സംവിധായകന്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയാണ് ബൈജു മമ്മൂട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അർജുൻ, മമ്മൂട്ടി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഹെന്‍ട്രി നിർമ്മിച്ച പടമാണ് വന്ദേമാതരം. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. ചിത്രത്തത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തിയ ഹെൻട്രിയുടെ വാക്കുകൾ കടമെടുത്താണ് ബൈജു മമ്മൂട്ടിയെ വിമർശിക്കുന്നത്.

Also Read:ഇന്ത്യയുടെ അഭിമാന താരം മേരികോം ഇന്ന് ഇടിക്കൂട്ടിലേക്ക്: ആദ്യ റൗണ്ട് മത്സരം ഉച്ചയ്‌ക്ക്

’35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചു. അതില്‍ മമ്മൂട്ടിയ്ക്ക് മുഴുവനും ഡ്യൂപ്പ് ആയിരുന്നുവെന്ന് നിർമാതാവ് പറയുന്നു. സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ചില സീനുകൾ ചൊല്ലി നിർമ്മാതാവും മമ്മൂട്ടിയും തമ്മിൽ തർക്കമായി. ഹെന്‍ഡ്രി പറയുന്നത് അദ്ദേഹം പറഞ്ഞ ശമ്പളമൊക്കെ കൊടുത്തിട്ടാണ് ആ സിനിമയില്‍ അഭിനയിപ്പിക്കുന്നത്. നേരത്തെ തന്നെ വായിച്ച് കേള്‍പ്പിച്ച സ്‌ക്രീപ്റ്റ് പറയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട്. കൊടുക്കുന്ന സീന്‍ ചെയ്യാനും മടി. മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനില്‍ അഭിനയിക്കുകയുമില്ല. ഇതൊന്നും ചെയ്തില്ലെങ്കിലും പറഞ്ഞ ശമ്പളം കൊടുക്കുകയും വേണം. ഒരിക്കല്‍ അതേ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞത്രേ ഞാനെന്ത് ചെയ്താലും എന്റെ ഫാന്‍സുകാര്‍ കണ്ടോളുമെന്ന്. അത് ഇത്തിരി അഹങ്കാരമാണ്’, ബൈജു കൊട്ടാരക്കര പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button