KeralaLatest NewsNews

വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതി: വീഴ്ച്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും

തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ ലാപ്‌ടോപ്പ് പദ്ധതിയിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ച് സർക്കാർ. ഇതിനായി സർക്കാർ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. വിദ്യാർത്ഥികൾക്ക് പുതിയ വായ്പാ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. ലാപ്‌ടോപ്പ് വാങ്ങിയ ബിൽ ഹാജരാക്കിയാൽ 20,000 രൂപ വരെ വായ്പ അനുവദിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: ഐ.എൻ.എൽ പിളർന്നു: കാസിം ഇരിക്കൂറിനെ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് അബ്ദുൾ വഹാബ്, വഹാബിനെ നീക്കിയെന്ന് ദേശീയ നേതൃത്വം

ചിട്ടി പദ്ധതി ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് വാങ്ങുന്നവർക്കുള്ള വായ്പ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. വിദ്യാർത്ഥികൾ ലാപ്‌ടോപ്പുകകളുടെയും ടാബ്‌ലെറ്റുകളുടെയും ബിൽ, ഇൻവോയ്സ് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ ഇരുപതിനായിരം രൂപ വരെ വായ്പ ലഭിക്കുന്നതാണ് പദ്ധതി.

കെ എസ് എഫ് ഇ യിൽ നിന്നാണ് ലോൺ അനുവദിക്കുക. പ്രതിമാസം അഞ്ഞൂറ് രൂപ വീതം നാൽപത് തവണകളായാണ് വായ്പ തിരിച്ചടക്കേണ്ടത്. കുടുംബശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ വായ്പ ലഭ്യമാകുക. നിലവിൽ ഓർഡർ നൽകിയിട്ടുള്ള എച്ച് പി, ലെനോവോ കമ്പനികളുടെ ലാപ്‌ടോപ്പുകൾ തന്നെ മതി എന്നുള്ളവർക്ക് കമ്പനികൾ ലഭ്യമാക്കുന്ന മുറയ്ക്ക് അവ ലഭിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറിയതോടെയാണ് വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് എഫ് ഇ വിദ്യാശ്രീ പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസം അഞ്ഞൂറ് രൂപ തിരിച്ചടവിൽ പതിനയ്യായിരം രൂപയുടെ ലാപ്‌ടോപ്പുകൾ അനുവദിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. മുപ്പത് തവണകൾ ആയിട്ടായിരുന്നു വായ്പ തിരിച്ചടയ്‌ക്കേണ്ടത്. എന്നാൽ ലാപ്‌ടോപ്പുകൾ നൽകാമെന്നേറ്റിരുന്ന കമ്പനികൾ സമയ ബന്ധിതമായി ഓർഡറുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച്ച വരുത്തുകയായിരുന്നു.

Read Also: സംസ്ഥാനത്ത് മേഘവിസ്‌ഫോടനവും ചുഴലിക്കാറ്റും, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button