KeralaLatest News

ജടായു രാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, വിജയികളെ പ്രഖ്യാപിച്ചു

'ഒരു സ്ത്രീയെ സഹായിക്കാന്‍ ജീവന്‍ ത്യജിച്ച് രക്തസാക്ഷിയായ ജടായുവിൻറെ കഥ പറഞ്ഞ സുഗതകുമാരി സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലെന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കിയാണ് പിന്തുണ അറിയിച്ചത്.'

തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെൻററിൻറെ ആഭിമുഖ്യത്തിൽ നടത്തിയ ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൻറെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ പ്രിയദർശനാണ് വിജയികളെ പ്രഖ്യാപിച്ചത്, ജൂറി ചെയർപേഴ്സൺ മേനക സുരേഷ്‌, നിർമ്മാതാവ് സുരേഷ്‌കുമാർ, സംവിധയകനും ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കണ്‍വീനറുമായ ശ്രീവല്ലഭൻ, ഫെസ്റ്റിവൽ പ്രതിനിധികളായ ശരത് ചന്ദ്ര മോഹൻ, ആനന്ദ് ജെ.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

1.ഒന്നാം സമ്മാനം – കരുവാരിയിൻ കനവുകൾ, സംവിധാനം – ശരത് സുന്ദർ
2.രണ്ടാം സമ്മാനം – ഡീറ്റൊക്സ്, സംവിധാനം – അനൂപ് നാരായണൻ
3.മൂന്നാം സമ്മാനം – ഛാത്ര, സംവിധാനം – ജൊബ് മാസ്റ്റർ
4.മികച്ച ഉളളടക്കം – റിതുയഗ്ന, സംവിധാനം – ശ്രെയസ് എസ് ആർ
5.മികച്ച സംവിധായകൻ – ശരത് സുന്ദർ, ചിത്രം – കരുവാരിയിൻ കനവുകൾ
6.മികച്ച നടൻ – ഡോ ആനന്ദ് ശങ്കർ, ചിത്രം – ഡീറ്റൊക്സ്
7.മികച്ച നടി – ശിവാനി മേനോൻ, ചിത്രം – കരുവാരിയിൻ കനവുകൾ
8.മികച്ച ചിത്രസംയോജനം – മിൽജോ ജോണി, ചിത്രം – അവർ
9.മികച്ച ഛായാഗ്രഹണം – സൽമാൻ ഫാരിസ്, ചിത്രം – അവർ
10.മികച്ച സംഗീതം – വിപിൻ വിൻസെൻറ്, ചിത്രം – സൃഷ്ടി

11.സ്പെഷ്യൽ മെൻഷൻ അവാർഡ്‌സ്

സംവിധാനം
1. ഉദയൻ പുഞ്ചക്കരി, ചിത്രം – യെല്ലോ ബട്ടൺ
2. എം എസ് ധ്വനി, ചിത്രം – ഉറവ
സ്ത്രീ കഥാപാത്രം
1. ഐശ്വര്യ അനിൽകുമാർ, ചിത്രം – കരുവാരിയിൻ കനവുകൾ
2. മധുരിമ മുരളി, ചിത്രം – ഒരിടത്തൊരു പെൺ ആൺകുട്ടി

ഛായാഗ്രഹണം
ശിവൻ എസ് സംഗീത്
ചിത്രം – തുണ
തിരകഥയും സംവിധാനവും
വർഷ പ്രമോദ്, ചിത്രം – ബാല
ബിജുദാസ്, ചിത്രം – ദേവി
രാജശേഖരൻ നായർ, സുനീഷ് നീണ്ടൂർ, ചിത്രം – വോയർ

പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 150-ൽ പരം ചിത്രങ്ങളിൽ നിന്നാണ് മേനക സുരേഷിൻറെ നേതൃത്വത്തിലുളള 10 അംഗ ജൂറി പാനൽ വിജയികളെ തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനവധി ചിത്രങ്ങളാണ് ലഭിച്ചതെന്നും, അതിൽ നിന്നും വളരെ സൂക്ഷ്മമായി നിരീക്ഷിണത്തിന് ശേഷമാണ് വിധി നിർണ്ണയം നടത്തിയതെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

സ്ത്രീ സുരക്ഷ വിഷയമാക്കി ജടായു രാമ കൾച്ചറൽ സെൻറർ നടത്തുന്ന ‘ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം കൂടാതെ ആര്യ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ, മഞ്ചുവാര്യര്‍, മമതാമോഹൻദാസ്, അപർണ ബാലമുരളി, അനു സിത്താര, ഐശ്വര്യ രാജേഷ്, ശരണ്യ മോഹൻ, അപർണ നായർ, എസ്ഥർ അനിൽ, രജീനകസാൻട്ര, രാഷി ഖന്ന, ഖുഷ്ബു സുന്ദർ, അംബിക, രാധ, രഞ്ജിനി, പാർവതി ജയറാം, മധുബാല, എഴുത്തുകാരിയും പോര്‍ച്ചുഗീസ് സംവിധായികയുമായ മാര്‍ഗരിഡ മൊറീറ, വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനും നടനുമായ കെന്‍ഹോംസ്, അവാര്‍ഡ് നേടിയ ഐറിഷ് നടി ആന്‍ഡ്രിയ കെല്ലി, ബ്രിട്ടീഷ് സംവിധായിക അബിഗയില്‍ ഹിബ്ബര്‍ട്ട് , ക്രൊയേഷ്യന്‍ നടി ഇവാന ഗ്രഹോവാക്, ബ്രിട്ടീഷ് നടന്‍ ക്രിസ് ജോണ്‍സണ്‍, ബ്രിട്ടീഷ് നടിമാരായ ആലീസ് പാര്‍ക്ക് ഡേവിസ്, വെറോണിക്ക ജെഎന്‍ ട്രിക്കറ്റ്, അമേരിക്കന്‍ നടന്‍ ഫ്രെഡ് പാഡില്ല എന്നിവരും അന്താരാഷ്ട്ര പ്രശസ്തരായചലച്ചിത്ര പ്രവര്‍ത്തകരും , സമൂഹത്തിൻറെ വിവിധ മേഖലകളിൽ ഉള്ളവരും ഫെസ്റ്റിവലിൻറെ ബ്രോഷര്‍ ഫേസ്ബുക്ക് ഉൾപ്പടെയുളള നവമാധ്യങ്ങളിൽ പങ്കുവെച്ചു പിന്തുണ അറിയിച്ചിരുന്നു.

സുഗതകുമാരി അവസാനമായി സംസാരിച്ചത് ”ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൻറെ വീഡിയോ അവതരിപ്പിച്ചായിരുന്നു. ഒരു സ്ത്രീയെ സഹായിക്കാന്‍ ജീവന്‍ ത്യജിച്ച് രക്തസാക്ഷിയായ ജടായുവിൻറെ കഥ പറഞ്ഞ സുഗതകുമാരി സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലെന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കിയാണ് പിന്തുണ അറിയിച്ചത്.

മേനക, ജലജ, എം ആര്‍ ഗോപകുമാര്‍, വിജി തമ്പി, കിരീടം ഉണ്ണി, തുളസിദാസ്, വേണു നായർ, രാധാകൃഷ്ണൻ, കലാധരൻ, ഗിരിജസേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സംവിധായകരായ പ്രിയദര്‍ശന്‍, നിര്‍മ്മാതാവ് ജി സുരേഷ്കുമാര്‍, നടന്‍ സുരേഷ് ഗോപി, മേജര്‍ രവി, രാജസേനന്‍, രാജീവ് അഞ്ചല്‍, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി തുടങ്ങിയവരാണ് ഫെസ്റ്റിവലിൻറെ ഉപദേശക സമിതിയിൽ ഉള്ളത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവാർഡ് ചടങ്ങിൻറെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.

shortlink

Post Your Comments


Back to top button