Latest NewsNewsIndiaCrime

പ്രണയ വിവാഹത്തിന് തടസം നിന്ന പിതാവിനെ മകളും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി

ഇയാളുടെ മകള്‍ പ്രീതിയ്ക്ക് ധർമേന്ദ്ര യാദവ് എന്നയാളുമായി പ്രണയം ഉണ്ടായിരുന്നു

ലക്നൗ : പ്രണയ വിവാഹത്തെ എതിർത്ത പിതാവിനെ മകൾ  കാമുകന്റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിതൂക്കി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. കർഷകനായ ഹർപാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്.

ഇയാളുടെ മകള്‍ പ്രീതിയ്ക്ക് ധർമേന്ദ്ര യാദവ് എന്നയാളുമായി പ്രണയം ഉണ്ടായിരുന്നു. എന്നാൽ, ഹർപാൽ സിംഗ് മകളുടെ പ്രണയബന്ധത്തിനെതിരായിരുന്നു. ഇതോടെ തന്‍റെ സ്വത്തുക്കള്‍ മകള്‍ക്ക് നൽകില്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. ഹർപാൽ സിംഗിന് ആവോളം മദ്യം നൽകിയ ശേഷമാണ് ഇരുവരും കൊലപ്പെടുത്തിയത്. മദ്യപിച്ച് അബോധാവസ്ഥയിലായ പിതാവിനെ മകളും കാമുകനും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം മരത്തിൽ കെട്ടിതൂക്കി. ഇതിനായി മൂന്നാമതൊരാളും ഇവരെ സഹായിച്ചു.

Read Also  :  പ്രവാസികള്‍ക്കായി പിണറായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

ഹർപാൽ സിംഗിന്റെത് ആത്മഹത്യയാണെന്നാണ് പൊലീസ് ഉൾപ്പടെ ആദ്യം കരുതിയത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ശരീരത്തിൽ അടിയേറ്റ പാടുണ്ടെന്ന് തെളിഞ്ഞത്. മരിച്ച കർഷകന്റെ ഭാര്യയും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് മകൾക്ക് നേരെ അന്വേഷണം ആരംഭിച്ചിച്ചത്. തുടർന്ന് പ്രീതിയെയും കാമുകൻ ധർമേന്ദ്ര യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. സംഭവത്തിൽ പങ്കുള്ള മൂന്നാമനെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button