KeralaNattuvarthaLatest NewsNews

പൂജ സമയത്ത് അച്ഛന്‍ എന്നു വിളിക്കണം: സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ ചെയ്ത അച്ഛൻ സ്വാമി പിടിയിലാകുമ്പോൾ

തൃശൂർ: പതിനേഴുകാരിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച കേസിൽ ക്ഷേത്രം മഠാധിപതി അറസ്റ്റിൽ. മാള കുണ്ടൂർ സ്വദേശി മംത്തിലാൻ രാജീവ് ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. അത്ഭുതസിദ്ധിയുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ച ഇയാൾ ചെയ്തുവന്നിരുന്നത് ആഭിചാരക്രിയകൾ ആയിരുന്നു. ‘അച്ഛൻ സ്വാമി’ എന്നാണു ഇയാളെ വിശ്വാസികൾ വിളിക്കുന്നത്. പൂജാരി പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകൾ നടത്തിവരുമ്പോഴാണ് അറസ്റ്റ്.

കല്‍പ്പണിക്കാരനായിരുന്നു രാജീവ് വരുമാനമുണ്ടാക്കാൻ കഴിയുന്ന പരുപാടി മന്ത്രവാദമാണെന്ന് മനസിലാക്കിയാണ് ഇതിലേക്ക് തിരിഞ്ഞത്. ഇയാൾ താമസിക്കുന്ന വീടിനുള്ളിലാണ് ക്ഷേത്രവും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമാണ് ഇയാളെ തേടി ആളുകളെത്തിയിരുന്നത്. പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജ. പൂജ ചെയ്യുന്ന സമയങ്ങളിൽ തന്നെ അച്ഛനെന്ന് വിളിക്കണമെന്നാണ് ഇയാൾ വിശ്വാസികളോട് പറഞ്ഞിരുന്നത്.

തുടക്കത്തിൽ ഇയാളുടെ പ്രവർത്തിയിൽ സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, അധികം സാമ്പത്തിക ചുറ്റുപാട് ഇല്ലാതിരുന്ന ഇയാൾ പെട്ടന്നാണ് പണക്കാരനായത്. ആഡംബര വാഹങ്ങളും വീടുകളും വാങ്ങിച്ചു. ഇതോടെ പൊലീസിന് സംശയമായി. പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഭക്തരെന്ന വ്യാേജന പ്രതിയുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. പിന്നാലെയായിരുന്നു അറസ്റ്റ്. ഇദ്ദേഹം നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് സൂചന കിട്ടി. അറസ്റ്റുണ്ടായതോടെ കൂടുതൽ പേർ പരാതികളുമായി എത്തുമെന്നാണ് കരുതുന്നത്. സ്ത്രീകളാണ് ഇയാളെ കാണാൻ കൂടുതൽ എത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button