Latest NewsNews

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സർക്കാരിന്റെ ധൂര്‍ത്ത്: ലോക കേരളസഭ നടത്തിപ്പിന്​ അനുവദിച്ചത് ഒന്നരക്കോടി

രണ്ട് തവണ സംഘടിപ്പിച്ച ലോക കേരളസഭയില്‍ ‍ധൂര്‍ത്താക്ഷേപം നിലനില്‍ക്കെയാണ് കോവിഡ‍് സാഹചര്യത്തിലും മൂന്നാം ലോക കേരളസഭ നടത്തിപ്പിനുള്ള നീക്കങ്ങള്‍ സർക്കാർ നടത്തിയിരിക്കുന്നത്

തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കേരളം. ഓണത്തിന് ശമ്പള അഡ്വാൻസ് പോലും നൽകേണ്ടതിലെന്ന തീരുമാനത്തിലാണ് സർക്കാർ. ഇതിനിടെ ലോക കേരള സഭയ്ക്കായി ഇത്തവണ ഒരു കോടി രൂപ അനുവദിച്ചു. ഇതിന് പുറമെ ഓൾ കേരള കൾച്ചറൽ ഫെസ്റ്റിവൽ എന്ന പേരിൽ സാംസ്കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്.

രണ്ട് തവണ സംഘടിപ്പിച്ച ലോക കേരളസഭയില്‍ ‍ധൂര്‍ത്താക്ഷേപം നിലനില്‍ക്കെയാണ് കോവിഡ‍് സാഹചര്യത്തിലും മൂന്നാം ലോക കേരളസഭ നടത്തിപ്പിനുള്ള നീക്കങ്ങള്‍ സർക്കാർ നടത്തിയിരിക്കുന്നത്. കലാകാരന്മാരെ എത്തിച്ചുള്ള സാംസ്കാരികോത്സവത്തിന് 50 ലക്ഷം രൂപയുടേതാണ് ഭരണാനുമതി. നോര്‍ക്ക റൂട്ട്സ് സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് പ്രവാസികാര്യവകുപ്പ് ഉത്തരവിറക്കിയത്. ആഗോള സാംസ്കാരികോത്സവത്തിന്റെ നടത്തിപ്പിന് 25 ലക്ഷവും പരസ്യത്തിനും മറ്റ് പ്രചാരണങ്ങള്‍ക്കും 25 ലക്ഷവുമാണ് ചെലവ് കണക്കാക്കുന്നത്. ​

Read Also  :  ഭിന്നത രൂക്ഷം: ബ്ലേഡ്-ഭൂമാഫിയയുമായി നേതാക്കളുടെ അവിശുദ്ധ ബന്ധത്തിൽ പ്രതിഷേധിച്ച് സിപിഎം വിട്ട് പ്രവര്‍ത്തകര്‍

കോവിഡ്​ നിയന്ത്രണം മൂലം കൂട്ടായ്മകള്‍ക്ക് വിലക്ക് നിലവിലുള്ളപ്പോഴാണ് ഭരണാനുമതി. എന്നാല്‍  ഇത് പതിവ് നടപടിക്രമമാണെന്നാണ് നോർക്ക റൂട്ട്സ് പറയുന്നത്. ഭരണാനുമതി ലഭിച്ചാലും സർക്കാർ നടപടിക്രമമനുസരിച്ച് ധനവകുപ്പിന്റെ അനുമതി കൂടിയുണ്ടെങ്കിലേ നടപടിക്രമങ്ങളിലേക്ക് കടക്കാനാവൂ എന്നാണ് നോര്‍ക്ക റൂട്ട്സ് വിശദീകരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button