Latest NewsNewsIndia

ആറാം വിവാഹത്തിനൊരുങ്ങി മുന്‍ മന്ത്രി: ചോദ്യം ചെയ്ത മൂന്നാം ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി പരാതി

ലക്‌നൗ: ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി പരാതി. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിലെ മന്ത്രിയായിരുന്ന ചൗധരി ബഷീറാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. സംഭവത്തില്‍ ചൗധരി ബഷീറിന്റെ മൂന്നാം ഭാര്യയായ നഗ്മ പോലീസില്‍ പരാതി നല്‍കി.

Also Read: താലിബാനെ ഭയം: ആയിഷ അടക്കമുള്ളവർ തൂക്കിലേറ്റപ്പെടാൻ സാധ്യത, ഐസിസിൽ ചേർന്ന സോണിയയുടെ പിതാവിന്റെ ഹർജി ഇങ്ങനെ

കഴിഞ്ഞ മൂന്ന് വര്‍ഷമായി അമ്മയോടൊപ്പമാണ് നഗ്മയും രണ്ട് കുട്ടികളും കഴിയുന്നത്. 2012ലാണ് ചൗധരി ബഷീറിനെ നഗ്മ വിവാഹം ചെയ്തത്. ഇതിന് പിന്നാലെ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ നേരിട്ടതോടെ നഗ്മ തന്റെ അമ്മയുടെ വീട്ടിലേയ്ക്ക് മാറി താമസിക്കുകയായിരുന്നു. ഇതിനിടെ ചൗധരി ബഷീര്‍ ആറാം വിവാഹത്തിന് ഒരുങ്ങുന്നതായി അറിഞ്ഞതോടെ നഗ്മ മുന്‍ മന്ത്രിയുടെ വീട്ടിലെത്തി.

വിവാഹത്തെ കുറിച്ച് ചോദിച്ചതോടെ ചൗധരി ബഷീര്‍ രോഷാകുലനായി തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നും മുത്തലാഖ് ചൊല്ലിയെന്നും നഗ്മയുടെ പരാതിയില്‍ പറയുന്നു. വിവാഹം ചെയ്യാനായി ഇയാള്‍ ആള്‍മാറാട്ടം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ നഗ്മ ചൗധരി ബഷീര്‍ ഹിന്ദു യുവതിയെ വിവാഹം ചെയ്തതിന്റെ പഴയകാല ചിത്രവും പുറത്തുവിട്ടു. 2013ലും ചൗധരി ബഷീറിനെതിരെ നഗ്മ പരാതി നല്‍കിയിരുന്നതായും ഇതേ തുടര്‍ന്ന് ഇയാള്‍ ജയില്‍വാസം അനുഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button