Latest NewsNewsIndiaCrime

അമ്മയോട് പിണങ്ങി ഇറങ്ങിയ 16കാരിയെ പീഡിപ്പിച്ച് രണ്ട് സംഘം, 4 മണിക്കൂറിനിടെ രണ്ട് തവണ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി

നാഗ്പൂർ: അമ്മയുമായി വീട്ടിൽ നിന്നും പിണങ്ങി വീട് വിട്ടിറങ്ങിയ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് രണ്ട് സംഘം. വീട്ടിൽ നിന്നും ഇറങ്ങിയ നാല് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടി രണ്ട് തവണയാണ് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേരോളം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നാഗ്പുർ പൊലീസ് പറയുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. പെൺകുട്ടി രാത്രിയിലാണ് വീട്ടുകാരുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങിയത്. എല്ലാവരും ഉറങ്ങിയ ശേഷമായിരുന്നു വീടിനു പുറത്തിറങ്ങിയത്. വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി സിവിൽ ലൈനിലേക്ക് പോകാൻ ഒരു ഓട്ടോറിക്ഷയിൽ കയറിയെങ്കിലും കൈയ്യിൽ പണമില്ലെന്ന് കണ്ടതോടെ ഇയാൾ ഇറക്കിവിട്ടു. ഇത് കണ്ടുകൊണ്ടു സമീപത്ത് നിന്ന മറ്റ് രണ്ട് ഓട്ടോ ഡ്രൈവർമാരായ മൊഹ്ദ് തൗസീഫ് (26), മുഹമ്മദ് ഷാനവാസ് (25) എന്നിവർ സിവിൽ ലൈനിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് പെൺകുട്ടിയെ അവരുടെ ഓട്ടോയിൽ കയറ്റി.

Also Read:പിച്ചിലെ പുല്ല് കണ്ട് ഇന്ത്യയ്ക്ക് പരാതി ഉണ്ടാകില്ലെന്ന് കരുതുന്നു: ആൻഡേഴ്സൺ

പെൺകുട്ടിയെ ഇവർ ടിംകി പ്രദേശത്തെ ഒരു റെയിൽവേ കോളനിയിലെ മുറിയിലേക്ക് ആയിരുന്നു എത്തിച്ചത്. ഇവിടെ വെച്ച് രണ്ട് പേരും പെൺകുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്തു. ഇതിനു ശേഷം പെൺകുട്ടിയെ സുഹൃത്തായ മുഹമ്മദ് മുഷീറിനും (23) ഇന്ദിരാഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആസ്പത്രിക്ക് സമീപമുള്ള മറ്റൊരാൾക്കും കൈമാറി. മുഷീറും മറ്റൊരാളും ഓട്ടോയ്ക്കകത്ത് വെച്ച് തന്നെയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ശേഷം ഇവർ ഓടിരക്ഷപ്പെട്ടു.

വഴിയിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ മറ്റ് രണ്ട് ഓട്ടോ ഡ്രൈവർമാർ തന്നെയാണ് പെൺകുട്ടിയുടെ ആവശ്യപ്രകാരം നാസിക്കിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റും കുറച്ചു പണവും നൽകി വിട്ടത്. നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പോലീസ് ആണ് പെൺകുട്ടിയെ സംശയം തോന്നി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സംരക്ഷിക്കുന്ന ഒരു എൻജിഒയ്ക്ക് പെൺകുട്ടിയെ കൈമാറിയത്. തുടർന്ന് നടത്തിയ കൌൺസിലിങ്ങിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button