COVID 19Latest NewsNewsIndia

നിയന്ത്രണങ്ങളെല്ലാം ആറ് മാസം തുടരണം : മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ്

ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് ശാ്‌സ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആറ് മാസം തുടരണമെന്നും സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.

Read Also : പുതിയ ലോക്ക് ഡൗൺ നിയമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു : മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം 

”എല്ലാവരും തളര്‍ന്നുകഴിഞ്ഞു എന്നറിയാം. എല്ലാവര്‍ക്കും കുടുംബങ്ങളെ കാണണമെന്നുണ്ട്. പാര്‍ട്ടികള്‍ വിളിച്ചുചേര്‍ക്കണമെന്നുണ്ട്. പക്ഷേ, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തേണ്ട സമയമല്ല ഇത്. അടുത്ത ആറ് മാസം കൂടി നിയന്ത്രണം പാലിക്കണം. അതിനിടയില്‍ വാക്‌സിനേഷന്‍ വര്‍ധിക്കും. കാര്യങ്ങള്‍ മെച്ചപ്പെടും”- ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

അതേസമയം കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ 50 കോടി കുത്തിവെപ്പുകൾ നടത്തി റെക്കോർഡ് നേട്ടം ഇന്ത്യ കൈവരിച്ചിരുന്നു. 2021 ജനുവരി 16 ഓടെ ആരംഭിച്ച വാക്‌സിനേഷൻ ക്യാമ്പെയിനിലൂടെ ഇതുവരെ 11 കോടിയോളം ജനങ്ങൾ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. നിരവധി സംസ്ഥാനങ്ങളിലെ പല ജില്ലകളിലും നൂറ് ശതമാനം വാക്‌സിനേഷൻ നടന്നിട്ടുണ്ട്.

കൊവാക്‌സിൻ, കൊവിഷീൽഡ്, സ്പുടനിക് v , മോഡേണ എന്നീ കൊറോണ പ്രതിരോധ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കേന്ദ്രം സൗജന്യമായി വാക്‌സിൻ നൽകാൻ ആരംഭിച്ചതോടെ വാക്‌സിനേഷൻ വേഗത്തിലാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button