KeralaLatest NewsNews

സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങാൻ പണം അനുവദിച്ച് സർക്കാർ: 20 ലക്ഷം കോവിഷീൽഡ് വാക്‌സിൻ വാങ്ങി നൽകും

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങി നൽകാൻ പണം അനുവദിച്ച് സംസ്ഥാന സർക്കാർ. 126 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം അനുവദിക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങി നൽകേണ്ട ചുമതല മെഡിക്കൽ സർവീസസ് കോർപറേഷനാണ്.

Read Also: കോവിഡ് മൂന്നാം തരംഗമെന്ന് സൂചന: അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്

ഈ മാസം ഏതാണ്ട് 18.18 ലക്ഷം വാക്‌സിൻ വേണമെന്ന് സ്വകാര്യ ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ അറിയിച്ചിരുന്നു. 20 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സീൻ വാങ്ങി നൽകാനാണ് സർക്കാർ അനുവാദം നൽകിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ വാക്‌സിൻ വാങ്ങുന്നത്. രണ്ട് തവണകളായി പത്ത് ലക്ഷം വാക്‌സിൻ ഡോസുകൾ വീതമായിരിക്കും വാങ്ങുക.

സർക്കാർ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി വാങ്ങി നൽകുന്ന വാക്‌സിന്റെ തുക പിന്നീട് സ്വകാര്യ ആശുപത്രികളിൽ നിന്ന് സർക്കാർ ഈടാക്കും. മെഡിക്കൽ സർവീസസ് കോർപറേഷനും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കുമാണ് ഈ തുക തിരിച്ച് ഈടാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. വാക്‌സിൻ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ അറിയിച്ചു. നിലവിൽ വാക്‌സിൻ വിതരണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലാണ് സർക്കാർ വാങ്ങുന്ന വാക്‌സിനും എത്തിക്കുക.

Read Also: കേരളത്തിന് അധിക ഡോസ് വാക്‌സിൻ നൽകി: കഴിഞ്ഞ മാസം 60 ശതമാനം അധിക ഡോസ് നൽകിയെന്ന് കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button