Latest NewsNewsIndia

ഗുണ്ടാ നേതാക്കളില്‍ നിന്നും കണ്ടുകെട്ടിയത് 1848 കോടി രൂപയുടെ സ്വത്തുക്കള്‍ : നയം കടുപ്പിച്ച് യോഗി സര്‍ക്കാര്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ സംഘങ്ങളുടെ 1848 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നാല് വര്‍ഷം കൊണ്ടാണ് ഇത്രയും കോടികളുടെ സ്വത്ത് പൊലീസ് പിടിച്ചെടുത്തത്. 2017 മാര്‍ച്ച് 20 മുതല്‍ 2021 ജൂണ്‍ 20 വരെയുള്ള കാലയളവില്‍ പോലീസ് നടപടികളില്‍ കൊല്ലപ്പെട്ടത് 139 ക്രിമിനലുകളാണ്. 43,294 പേര്‍ക്കെതിരേ ഗുണ്ടാനിയമ പ്രകാരം കേസെടുത്തതായും ഉത്തര്‍പ്രദേശ് പോലീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.

Read Also : സര്‍ക്കാരില്‍ നിന്നും ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളും പുരോഹിതരും ആദായനികുതി നല്‍കണമെന്ന് ഹൈക്കോടതി

മുഖ്താര്‍ അന്‍സാരി എന്ന ഗുണ്ടാ നേതാവില്‍ നിന്നുമാത്രമായി കണ്ടുകെട്ടിയത് 222 കോടിയുടെ സ്വത്തുക്കളാണ്. ഇയാളുടെ സംഘത്തിലെ 248 പേരും അഴിക്കുള്ളിലായി. ആതിഖ് അഹമ്മദ് എന്ന ഗുണ്ടാത്തലവന്റെ 350 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി. 65 കൂട്ടാളികളും പിടിയിലായി. ഗുണ്ടാ തലവന്മാരായ സുന്ദര്‍ ഭാട്ടിയയുടെ 63 കോടിയുടെ സ്വത്തും കണ്ടുകെട്ടി. കുണ്ഡു സിങ്ങിന്റെ 24 കൂട്ടാളികളുടെ 19 കോടി രൂപയുടെ സ്വത്തും സര്‍ക്കാര്‍ പിടിച്ചെടുത്തു.

യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഗുണ്ടാ തലവന്മാര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഉത്തര്‍പ്രദേശില്‍ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button