COVID 19KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

സഖാവേ.. ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?: വിമർശനവുമായി ഹരീഷ് പേരടി

എല്ലാ തിയേറ്ററുകളിലും ഷോ നടക്കുമ്പോൾ അത് നിയന്ത്രണങ്ങൾക്ക് വിധേയമായ മന്ത്രിസഭ സത്യ പ്രതിഞ്ജ ചടങ്ങാണെന്ന് കരുതിയാൽ തിരാവുന്ന പ്രശ്നമേയുള്ളു

കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ ഡിസംബർ വരെ കാത്തിരിക്കണമെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ‘ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ’ എന്നാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രിയോട് ചോദിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ പരസ്പരം അറിയാത്ത ആളുകൾക്ക് ഒന്നിച്ച് ഇരുന്ന് യാത്ര ചെയ്യുന്നതിനേക്കാളും മാളുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും കൂട്ടത്തോടെ ജനങ്ങൾ ഇറങ്ങുന്നതിനേക്കാളും എളുപ്പത്തിൽ എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായി 2 മണിക്കൂർ സിനിമ കാണാൻ പറ്റും എന്ന് ബോധ്യമുള്ള ആളാണ് മന്ത്രിയെന്നും ഹരീഷ് പറയുന്നു. എല്ലാ തിയേറ്ററുകളിലും ഷോ നടക്കുമ്പോൾ അത് നിയന്ത്രണങ്ങൾക്ക് വിധേയമായ മന്ത്രിസഭ സത്യ പ്രതിഞ്ജ ചടങ്ങാണെന്ന് കരുതിയാൽ തിരാവുന്ന പ്രശ്നമേയുള്ളു എന്നും അദ്ദേഹം പരിഹസിക്കുന്നു.

ഒരു വശത്ത് കേരളത്തിലേക്ക് വരുന്ന വ്യവസായം തകർക്കാൻ ലോബികളുണ്ടെന്ന് പറയുകയും മറുവശത്ത് തകർന്നുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് അന്നം നൽകുന്ന സിനിമാ വ്യവസായമേഖലക്ക് നേരെ കണ്ണടക്കുകായും ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് നയമല്ലെന്നും ഹരീഷ് കുറ്റപ്പെടുത്തുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വന്ധ്യതയുടെ ഈ ആദ്യകാല ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

സഖാവേ..ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?..തിരുവനന്തപുരത്ത് നിന്ന് കാസർക്കോട് വരെ 12 മണിക്കൂർ പരസ്പരം അറിയാത്ത ആളുകൾക്ക് ഒന്നിച്ച് ഇരുന്ന് യാത്ര ചെയ്യുന്നതിനേക്കാളും മാളുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും കൂട്ടത്തോടെ ജനങ്ങൾ ഇറങ്ങുന്നതിനേക്കാളും എത്രയോ എളുപ്പത്തിൽ എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായി 2 മണിക്കൂർ സിനിമ കാണാൻ പറ്റും എന്ന് ഇത് എഴുതുന്ന എന്നേക്കാൾ ബോധ്യമുള്ള ആളാണ് താങ്കൾ…എല്ലാ തിയേറ്ററുകളിലും ഷോ നടക്കുമ്പോൾ അത് നിയന്ത്രണങ്ങൾക്ക് വിധേയമായ മന്ത്രിസഭ സത്യ പ്രതിഞ്ജ ചടങ്ങാണെന്ന് കരുതിയാൽ തിരാവുന്ന പ്രശ്നമേയുള്ളു…

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ രാഹുൽ ദ്രാവിഡ്

ഒരു വശത്ത് കേരളത്തിലേക്ക് വരുന്ന വ്യവസായം തകർക്കാൻ ലോബികളുണ്ടെന്ന് പറയുക..മറുവശത്ത് തകർന്നുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് അന്നം തരുന്ന മലയാള സിനിമാ വ്യവസായമേഖലക്ക് നേരെ കണ്ണടക്കുക..ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് നയമല്ല …മറ്റെന്തോ നയതന്ത്രതയാണ്…ഇത് കേരളം പോലുള്ള ഒരു സംസ്ഥാനത്തെ സാംസ്കാരിക മന്ത്രിക്ക് യോജിച്ച പ്രസതാവനയുമല്ല…സിനിമാ തിയേറ്ററുകൾ തുറന്നേ പറ്റു…അതുപോലെ നാടക,ഗാനമേള,മിമിക്രി,ന്യത്ത കലാകാരൻമാർ വേദികൾ കണ്ടിട്ട് രണ്ട് വർഷമായി..അവർക്കൊക്കെ നിയന്ത്രണങ്ങൾക്ക് വിധേയമായി സ്റ്റേജുകൾ തുറന്നുകൊടുത്തേ പറ്റു…എല്ലാം അടച്ചു പൂട്ടിയിടൽ ഭരിക്കുന്നവർക്ക് നല്ല സുഖമുള്ള ഏർപ്പാടായിരിക്കും..എന്നാൽ ഭരിക്കപ്പെടുന്നവർക്ക് അത് അത്ര സുഖമുള്ള ഏർപ്പാടല്ല…ഞങ്ങൾക്ക് ജീവിക്കണം..അതിജീവിക്കണം…ലോകം മുഴുവൻ കോവിഡിനോടൊപ്പം ജീവിക്കാൻ തുടങ്ങി…ഞങ്ങളും ഈ വലിയ ലോകത്തിൻ്റെ ഭാഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button