Latest NewsKeralaNewsIndia

ഏഴ് വർഷം നീണ്ട വേട്ടയാടൽ അവസാനിച്ചു, നീതി പീഠത്തിന് നന്ദി: സുനന്ദ കേസിൽ കുറ്റവിമുക്തനായ ശശി തരൂരിന്റെ പ്രതികരണം

ന്യൂഡൽഹി: സുനന്ദ പുഷ്കർ കേസിൽ തന്നെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധിയിൽ പ്രതികരിച്ച് ശശി തരൂർ. വിധിയിൽ സന്തോഷമുണ്ടെന്നും നീതി പീഠത്തിന് നന്ദി അറിയിക്കുന്നുവെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം. ഏഴ് വർഷം നീണ്ട വേട്ടയാടൽ അവസാനിച്ചുവെന്നും ശശി തരൂർ മാധ്യങ്ങളോട് പ്രതികരിച്ചു.

സുനന്ദ പുഷ്കറിന്റെ ദുരൂഹമരണക്കേസില്‍ ശശി തരൂർ കുറ്റവിമുക്തനാണെന്ന് ഡൽഹി റോസ് അവന്യൂ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. തരൂരിനെതിരായ കുറ്റം തെളിയിക്കാൻ ഹർജിക്കാർ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.

ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ, ആത്മഹത്യ പ്രേരണാക്കുറ്റവും കൊലക്കുറ്റം എന്നിവയൊന്നും ശശി തരൂരിനെതിരെ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. സുനന്ദ പുഷ്കറിന്‍റേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നുമായിരുന്നു ശശി തരൂരിന്‍റെ വാദം. 2014 ജനുവരിയിലായിരുന്നു സുനന്ദ പുഷ്കറിന്‍റെ മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button