KeralaNattuvarthaLatest NewsNews

ജനയുഗത്തിന്റേത് ഗുരു നിന്ദ: പാർട്ടി പത്രത്തിനെതിരെ സി.പി.ഐ ജില്ല സെക്രട്ടറി

ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തു

തൊടുപുഴ: ശ്രീനാരായണഗുരു ജയന്തിക്ക് അർഹമായ പരിഗണന നൽകാതെ സി.പി.ഐ മുഖപത്രമായ ‘ജനയുഗം’ ഗുരുനിന്ദ കാട്ടിയെന്ന ആരോപണവുമായി പാര്‍ട്ടി ഇടുക്കി ജില്ല സെക്രട്ടറിയും എല്‍.ഡി.എഫ് ജില്ല കണ്‍വീനറുമായ കെ.കെ. ശിവരാമന്‍. ഫേസ്ബുക് പേജിലെ കുറിപ്പിലൂടെയാണ് ഇദ്ദേഹത്തിെന്‍റ വിമര്‍ശനം.

ശിവരാമന്റെ കുറിപ്പ് : ‘രണ്ട് പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ച്‌ ലേഖനങ്ങള്‍ എഴുതി. ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിേന്‍റത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്മെന്‍റും ജനയുഗത്തിന് ഭൂഷണമല്ല’.

read also: ബോട്ടിൽ യാത്ര ചെയ്തതിന് കൂലി ആവശ്യപ്പെട്ടു: കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി

അതേസമയം, ഗുരുനിന്ദ എന്ന ആരോപണം ശിവരാമന്‍ തെളിയിക്കണമെന്നും ഗുരുദേവ ദര്‍ശനങ്ങള്‍ പത്രം എന്നും ഉയര്‍ത്തിപ്പിടിക്കാറുണ്ടെന്നും പത്രാധിപര്‍ രാജാജി മാത്യു തോമസ് മറുപടിയുമായെത്തി. എല്ലാ വര്‍ഷവും ഗുരുവിനെ അനുസ്മരിക്കലല്ല, അദ്ദേഹത്തിെന്‍റ ആശയം പ്രചരിപ്പിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button