COVID 19KeralaLatest NewsNewsIndia

കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ട്? പിണറായി സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളുമ്പോൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളി. കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ആണ് അയൽ സംസ്ഥാനങ്ങളായ കർണാടകയും തമിഴ്‌നാടും ഏർപ്പെടുത്തുന്നത്. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ജനങ്ങൾ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങളെത്തി. ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് കേസുകൾ ഉള്ളത് കേരളത്തിലാണ്.

അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ ഇക്കാര്യത്തിലും കേരളം നമ്പർ വൺ തന്നെ. മിക്കദിവസവും പ്രതിദിന മരണം നൂറിന് മുകളിലാണ്. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്.

രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 37,593 പുതിയ കോവിഡ് കേസുകളാണ്. ഇതില്‍ 64 ശതമാനവും കേരളത്തിലാണ്. 24,296 പുതിയ കേസുകളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്ത് പ്രതിദിന മരണസംഖ്യയുടെ നാലിലൊന്നും കേരളത്തിലാണ്. 648 മരണങ്ങളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതില്‍ 173ഉം കേരളത്തിലാണ്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിദിന നിരക്കില്‍ നേരിയ കുറവുണ്ടാകുമ്പോഴും കേരളത്തില്‍ മാത്രം മാറ്റമില്ലാതെ തുടരുകയാണ്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് 19 മൂന്നാം തരംഗമുണ്ടായാലും നേരിടാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജനസംഖ്യാ അനുപാതം നോക്കിയാല്‍ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണ് എന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button