Latest NewsNewsIndia

യുവതിയ്‌ക്കൊപ്പം കിടക്ക പങ്കിടാന്‍ 10,000 രൂപ തരാമെന്ന് വയോധികന്‍, യുവതിയുടെ ഭര്‍ത്താവ് 80 കാരനെ കൊലപ്പെടുത്തി

മുംബൈ: വയോധികനെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയ  കേസില്‍ 33 കാരന്‍ അറസ്റ്റിലായി. യുവാവിന്റെ ഭാര്യയ്‌ക്കൊപ്പം ഒരു ദിവസം കിടക്ക പങ്കിടാന്‍ 10,000 രൂപ തരാമെന്ന 80 കാരന്റെ വാഗ്ദാനമാണ് കൊലയിലേയ്ക്ക് നയിച്ചത്. കോടികളുടെ ആസ്തിയുള്ള ശ്യാമകാന്ത് തുക്കാറാം നായിക്കാണ് കൊല്ലപ്പെട്ടത്. നവിമുംബൈയിലാണ് സംഭവം. ശ്യാമ കാന്തിന്റെ ഉടമസ്ഥതയില്‍ നിരവധി കടകളും ഫ്ളാറ്റുകളും സ്ഥലങ്ങളും ഉള്ളതായി പൊലീസ് പറയുന്നു. വയോധികന്റെ ഉടമസ്ഥതയിലുള്ള കട വാടകയ്ക്ക് എടുത്ത് നടത്തുകയായിരുന്നു യുവാവ്.

Read Also : റോട്ട്‌വീലർ നായയുമായി യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന കേസ്: വിചാരണ പുരോഗമിക്കുന്നു

ഓഗസ്റ്റ് 29 നാണ് സംഭവങ്ങളുടെ തുടക്കം. ആ ദിവസം കടയിലെത്തിയ ശ്യാമകാന്ത് തന്റെ കൂടെ കിടക്ക പങ്കിടാന്‍ ഭാര്യയെ അയക്കുമോ എന്ന് യുവാവിനോട് ചോദിച്ചു. 5000 രൂപ തരാമെന്ന് ആദ്യം വാഗ്ദാനം നല്‍കി. പിന്നീട് തന്റെ ഗോഡൗണിലേയ്ക്ക് ഭാര്യയെ അയച്ചാല്‍ പതിനായിരം രൂപ തരാമെന്നായി 80കാരന്‍. ഇതില്‍ പ്രകോപിതനായ യുവാവ് ശ്യാമകാന്തിനെ തള്ളിയിടുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ വയോധികന്റെ തലയിടിച്ചു. ഉടന്‍ തന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി യുവാവ് വൃദ്ധന്റെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ആദ്യം വാഷ്റൂമില്‍ സൂക്ഷിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കുളത്തില്‍ കൊണ്ടുപോയി തള്ളി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്.
അതിനിടെ പിതാവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ മകനൊപ്പം യുവാവ് പോയതായും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button